കൊച്ചി: ഓഖി ദുരന്തം വിതച്ച ചെല്ലാനത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വന്ന സമരം ഒത്തു തീര്‍ന്നു. സമരക്കാരുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. കടല്‍ഭിത്തി നിര്‍മാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്കി.
കടല്‍ ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തില്‍ ചെല്ലാനത്ത് തകര്‍ന്ന വീടുകള്‍ പരിശോധിച്ച് വേണ്ട ധനസഹായം നല്‍കും. മൂന്ന് ദിവസത്തിനുള്ളില്‍ പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ചെല്ലാനം പ്രദേശത്ത് സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി. കഴിഞ്ഞ ദിവസം ചെല്ലാനത്ത് എത്തിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസ് നേതാക്കളെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. ഹൈബി ഈഡന് എംഎല്‍എ, മുന്‍ എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, ബെന്നി ബെഹനാന്, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരെയും പ്രാദേശിക നേതാക്കളെയുമാണ് തടഞ്ഞത്.
ദുരിതാശ്വാസ ക്യാമ്പിനു മുന്നില്‍ കോണ്‍ഗ്രസ്സ് സംഘം എത്തിയ ഉടനെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്ത് എത്തുകയായിരുന്നു. ടല്ഭിത്തിയുടേയും പുലിമുട്ടിന്റേയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു ദിവസമായി തീരദേശവാസികള്‍ റിലേ നിരാഹാരം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: