തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും സന്ദേശം അയച്ചു.
കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമനെയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും കാണുന്നുണ്ട്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതായുള്ള പ്രചാരണങ്ങള്‍ തീരത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും കാണാതായ ആളുകളുടെ കൃത്യമായ വിവരം ലഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ചില പ്രയാസങ്ങള്‍ നേവിയുടെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നും നേവിയുടെ കപ്പലുകള്‍ തെരച്ചലിന് ഉണ്ടാകേണ്ടേത് ആവശ്യമാണ്. അത് ഉറപ്പുവരുത്തണമെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരമനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: