തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന് നഷ്ടപ്പെട്ടവരുടെ മൃതദേഹം കരയിലെത്തിക്കുന്നതിനും കൂടുതല്‍ കപ്പലുകള്‍ എത്തുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ ഉച്ചയ്ക്ക് 2 മണിയോടെ തിരുവനന്തപുരം തീരത്ത് എത്തുമെന്ന് അറിയിപ്പു ലഭിച്ചു. നേവിയുടെ കപ്പല്‍ വൈകിട്ട് അഞ്ചോടെ തിരുവനന്തപുരത്ത് എത്തും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കപ്പല്‍ തിരച്ചില്‍ നടത്തുക.
തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന എന്നീ വിഭാഗങ്ങളോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി കെഎം എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും അടിയന്തരസന്ദേശമയച്ചു.
നേവിയും കോസ്റ്റ് ഗാര്‍ഡും ആവശ്യമായ കപ്പലുകളുപയോഗിച്ച് ആഴക്കടലില്‍ തെരച്ചില്‍ നടത്തണം. കപ്പലുകള്‍ വിഴിഞ്ഞം ഭാഗത്ത് കൊണ്ടുവന്ന് മത്സ്യതൊഴിലാളികളെക്കൂടി തെരച്ചിലിന് കൊണ്ടുപോകണം. തെരച്ചിലിന് പോകാന്‍ സന്നദ്ധതയുള്ള മത്സ്യതൊഴിലാളികളെ തിരുവനന്തപുരം കളക്ടര്‍ വിഴിഞ്ഞത്തെത്തിക്കും.
കോസ്റ്റ് ഗാര്‍ഡും നേവിയും ആവശ്യപ്പെട്ടാല്‍ ജില്ലാ ഭരണസംവിധാനം ഒരുദ്യോഗസ്ഥനെ തെരച്ചിലിനുള്ള കപ്പലില്‍ നിയോഗിക്കണം. വിഴിഞ്ഞം, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് നിരീക്ഷണം ശക്തിപ്പെടുത്തണം. സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.
പത്ത് ദിവസം കഴിഞ്ഞതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നിര്‍ദേശങ്ങള്‍ നല്‍കുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേനാ വിഭാഗങ്ങളുടെ പ്രധാന ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചീഫ് സെക്രട്ടറി ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: