ന്യൂദല്‍ഹി: വ്യക്തിഹത്യ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കവേയാണ് കോണ്‍ഗ്രസിന്റെ നെറികെട്ട സമീപനത്തെ മോദി ചോദ്യം ചെയ്തത്.
ഗുജറാത്തില്‍ പ്രചാരണത്തിനിറങ്ങിയ സല്മാന് നിസാമിയെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ ചോദിച്ചു, മോദി ആരാണ് നിങ്ങളുടെ അമ്മ, ആരാണ് നിങ്ങളുടെ അച്ഛന്? ശത്രുക്കള്‍ക്കു പോലും ഇത്തരം ഭാഷ ഉപയോഗിക്കാന്‍ കഴിയില്ല. മോദി പറഞ്ഞു.
സ്വതന്ത്ര കശ്മീര്‍ വേണമെന്നാണ് ഇയാളുടെ ആവശ്യം. സൈന്യത്തെ മാനഭംഗക്കാര്‍ എന്നാണ് ഇയാള്‍ വിളിക്കുന്നത്. സല്മാന് നിസാമിയെപ്പോലുള്ളവരെ ജനങ്ങള്‍ക്ക് എങ്ങനെ സ്വീകരിക്കാന്‍ കഴിയും. ഓരോ വീട്ടിലും ഓരോ അഫ്സല് ഉണ്ടാകുമെന്നാണ് ഇയാള്‍ പറയുന്നത്.
എന്നെ അധിക്ഷേപിക്കുന്ന, എന്റെ പാവപ്പെട്ട കുടുംബത്തെ പരിഹസിക്കുന്ന, എന്റെ രക്ഷിതാക്കള്‍ ആരെന്ന് ചോദിക്കുന്ന ഓരോ കോണ്‍ഗ്രസ് നേതാവിനോടും ഞാന്‍ പറയുകയാണ്, രാജ്യമാണ് എനിക്കെല്ലാം. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ ഇന്ത്യയ്ക്കു വേണ്ടിയാണ്, 125 കോടി ജനങ്ങള്‍ക്കു വേണ്ടിയാണ് ചെലവിടുന്നത്. സംവരണം സംബന്ധിച്ച് നടക്കാത്ത വാഗ്ദാനങ്ങള്‍ നല്കി കോണ്‍ഗ്രസ് മുസ്ളീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: