റാഞ്ചി: ട്രെയിന്‍ അട്ടിമറിക്കാനുള്ള മാവോയിസ്റ്റ് ശ്രമങ്ങള്‍ പൊളിച്ചു; വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചു. ഝാര്‍ഖണ്ഡിലെ ലതേഹര്‍ ജില്ലയിലെ ചിപ്പദോഹര്, ബാര്വാഡി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.
എക്സ്പ്രസ് ട്രെയിന്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ റെയില്‍വേ ഉദേ്യാഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ ദല്‍ഹിക്കുള്ള ടാറ്റാ മുരി ഹാദിയ ജമ്മുതാവി എക്സ്പ്രസ് വരാനിരിക്കെയാണ് പരിശോധനക്കിടെ ഇത് കണ്ടെത്തിയത്. സ്ഫോടക വസ്തു നീക്കി 20 മിനിറ്റിനുള്ളില്‍ ട്രെയിന്‍ കടന്നുപോകുകയും ചെയ്തു.
മാവോയിസ്റ്റുകള്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ സേന രൂപീകരിച്ചതിന്റെ വാരാഘോഷങ്ങള്ക്കിടെ ട്രെയിന്‍ അട്ടിമറിക്കാനായിരുന്നു പരിപാടി. ഡിസംബര്‍ രണ്ടിനാണ് സേന രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: