ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഒരു പരാര്‍മശവും പ്രസംഗങ്ങളിലോ പത്രസമ്മേളനങ്ങളിലോ നടത്തരുതെന്ന് നേതാക്കള്‍ക്കും വക്താക്കള്‍ക്കും കോണ്‍ഗ്രസ് നിര്‍ദ്ദേശം. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് രഹസ്യ നിര്‍ദ്ദേശം നല്‍കിയത്.
മണിശങ്കര്‍ അയ്യരുടെ പ്രസ്താവന പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായ സാഹര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. മോദിയെ നികൃഷ്ടന്‍ എന്നുവിളിച്ച അയ്യരുടെ നടപടി പാര്‍ട്ടിക്കുണ്ടാക്കിയ ദോഷം ചില്ലറയല്ല. അയ്യരെ സസ്പെന്‍ഡ് ചെയ്തെങ്കിലും അതുണ്ടാക്കിയ പ്രത്യാഘാതം ഗുരുതരമാണ്.
മോദിയും ബിജെപി നേതാക്കളും ഇത് ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു. അയ്യരുടെ പ്രസ്താവനയെ മോദി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളുടെ താഴെക്കിടയിലുള്ളവരോടുള്ള മനോഭാവം തുറന്നുകാട്ടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: