പട്ന : ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും മകന് തേജ്വിസി യാദവും പ്രതികളായ ഐആര്‍ടിസി ഹോട്ടല്‍ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇസി) ലാലുവിന്റെ പട്നയിലെ 45 കോടി വിലമതിക്കുന്ന മൂന്നേക്കര്‍ ഭൂമി കണ്ടു കെട്ടി. ലാലുവിന്റെ ഭാര്യയെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി രാബ്രി ദേവിയെയും ഒരാഴ്ച മുന്‍പ് ചോദ്യം ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിംങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ(ഐആര്‍ടിസി) റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പു കരാര്‍ സുജാത ഹോട്ടല്‍സ് എന്ന സ്വകാര്യ കമ്പനിക്ക് ക്രമ വിരുദ്ധമായി നല്‍കിയതിനു കൈക്കൂലിയായി പട്നയില്‍ ബിനാമി പേരില്‍ ലഭിച്ച ഭൂമിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: