ന്യൂദല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇംഗ്ലണ്ടിലേക്ക് കടന്നുകളഞ്ഞ വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മല്ല്യയെ മടക്കിക്കൊണ്ടുവരുന്നതിന് സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാര് പറഞ്ഞു.
മല്ല്യയെ വിട്ടുകിട്ടുന്നതിനായുള്ള കേസിന്റെ വിചാരണ ലണ്ടനില്‍ നടന്നുവരുകയാണ്. തിങ്കളാഴ്ചയാണ് വിചാരണ തുടങ്ങിയത്.9000 കോടിയുടെ വായ്പതട്ടിപ്പുകേസിലെ പ്രതിയായ മല്ല്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് ഇംഗ്ലണ്ടിലേക്ക് മുങ്ങിയത്.
കൊലപാതക കേസുമായി ബന്ധപ്പെട്ട് ബ്രീട്ടിഷ് പൗരന് ജഗതര് സിങ്ങ് ജോഹലിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത് നിയമ വ്യവസ്ഥകള്‍ പാലിച്ചാണ്. ജോഹലിന്റെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് രവീഷ് കുമാര്‍ അറിയിച്ചു.
ശമ്പളം കിട്ടാതെ സെനഗലില്‍ കുടുങ്ങിയ 23 തമിഴ്നാട്ടുകാരെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുതുടങ്ങി. സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം രണ്ട് കമ്പനിള്‍ ശമ്പളം കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. എട്ട് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നവരെ ഉടനെ തിരിച്ചെത്തിക്കുമെന്ന് രവീഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: