കൊച്ചി: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ അനാസ്ഥയ്ക്കെതിരെ ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സംസ്ഥാന പ്രസിഡന്റ് കെ. രജനീഷിന്റെ നേതൃത്വത്തില്‍ 15ന് സെക്രട്ടേറിയറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തും. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കുക, കടലിനെക്കുറിച്ച് അറിയാവുന്ന മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ആധുനിക സജ്ജീകരണങ്ങളോടെ ജീവന് രക്ഷാ സംവിധാനം രൂപീകരിക്കുക, മത്സ്യതൊഴിലാളി സംഘടനകളുമായി ആലോചിച്ച് മെച്ചപ്പെട്ട ദുരന്തനിവാരണ പാക്കേജ് തയ്യാറാക്കുക, ദുരിതത്തിനുശേഷമുള്ള പ്രവര്‍ത്തനങ്ങളിലും വിലയിരുത്തലുകളിലും മത്സ്യതൊഴിലാളി സംഘടനകളെ പങ്കെടുപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: