തൊടുപുഴ: ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്. രണ്ടാംപ്രതിയും സര്‍ക്കാര്‍ ജീവനക്കാരനുമായിരുന്ന ആലപ്പുഴ നീലംപേരൂര്‍ മുടിയില്‍ വീട്ടില്‍ വിശ്വനാഥനെ(55)യാണ് 10 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2009 മുതല്‍ മുതല്‍ രണ്ട് വര്‍ഷം ബാലികയെ പ്രതി ശാരീരികമായി ഉപദ്രവിച്ചതായാണ് കേസ്. പൈനാവില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനായിരുന്ന പ്രതിയുടെ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന് താമസിച്ചിരുന്ന ബാലികയെ ആളില്ലാത്ത സമയങ്ങളില്‍ വിളിച്ചുകൊണ്ടുപോയി മിഠായിയും പലഹാരങ്ങളും നല്‍കിയശേഷമായിരുന്നു കുറ്റകൃത്വം നടത്തിയത്.
അശ്ലീല ചിത്രങ്ങള്‍ കാണിച്ച കുറ്റത്തിന് ഒരു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പ്രതിയോടൊപ്പം താമസിച്ചിരുന്ന ഒന്നാം പ്രതി അലക്സാണ്ടര്‍ എന്നയാളും ബാലികയെ പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞതിനാല്‍ അലക്സാണ്ടറെ മുന്‍പ് കോടതി ശിക്ഷിച്ചിരുന്നു.
കുട്ടി വിവരം സ്കൂളില്‍ വെച്ച് ടീച്ചറോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് ഇടുക്കി പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തൊടുപുഴ എഎസ്പി ആയിരുന്ന ആര്. നിശാന്തിനി ആണ് കേസില്‍ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: