പരമമായ അറിവിനെ പറഞ്ഞുകൊടുക്കുവാന്‍ യമന്‍ തുടങ്ങുന്നു-സര്‍വ്വേ വേദാ യത്പദമാമനന്തിതപാംസി സര്‍വ്വാണി ച യദ്വദന്തിയദിച്ഛന്തോ ബ്രഹ്മചര്യം ചരന്തിതന്നോപദം സംഗ്രഹേണ ബ്രഹ്മി-ഓം ഇത്യേത്ത്എല്ലാ വേദങ്ങളും യാതൊരു സ്ഥാനത്തെ പ്രതിപാദിക്കുന്നുവോ എല്ലാ തപസ്സുകളും യാതൊന്നിനെ ലക്ഷ്യമാക്കി പറയുന്നുവോ യാതൊന്നിനെ ആഗ്രഹിച്ച് ബ്രഹ്മചര്യത്തെ അനുഷ്ഠിക്കുന്ന ആ പദത്തെ നിനക്ക് ചുരുക്കത്തില്‍ പറഞ്ഞുതരാം. ഇത് ‘ഓം’ എന്നതാണ്.ഈ മന്ത്രം മുതലാണ് നചികേതസ്സിന് ആത്മോപദേശം നല്‍കുന്നത്. വേദങ്ങള്‍ എന്നതുകൊണ്ട് ഉപനിഷത്തുക്കളേയും കര്‍മ്മകാണ്ഡത്തേയും എന്ന് കരുതണം.
ഉപനിഷത്തുക്കളെല്ലാം ഒരേ സ്വരത്തില്‍ പ്രതിപാദിക്കുന്ന പദം അതുതന്നെയാണ്. കര്‍മ്മകാണ്ഡത്തിലൂടെ ചിത്തശുദ്ധി കൈവന്ന് നേടേണ്ടത്. തപസ്സ് അനുഷ്ഠിക്കുന്നത് ഈ പദത്തിലെത്താനാണ്. ലക്ഷ്യപ്രാപ്തിക്ക് ഉത്കൃഷ്ട സാധനം തപസ്സാണെന്ന് ആചാര്യസ്വാമികള്‍ പറയുന്നു. ഈ പരമപദത്തെ ആഗ്രഹിച്ചിട്ടാണ് ഗുരുകുലവാസം മുതലായവ ബ്രഹ്മചര്യത്തെ അനുഷ്ഠിക്കുന്നത്. അതിനെ ചുരുക്കി പറഞ്ഞുതരികയാണെങ്കില്‍ ‘ഓം’ എന്നതാണ്. ്രപണവം എന്ന പേരുള്ള ‘ഓം’ ബ്രഹ്മപ്രതീകമാണ്. ബ്രഹ്മം തന്നെയാണ്. ഓംകാര ഉപാസനകൊണ്ട് ആത്മസാക്ഷാല്ക്കാരമുണ്ടാകും. അതുകൊണ്ട് പരബ്രഹ്മവാചകമായ ഓംകാരത്തെ ലക്ഷ്യസ്ഥാനം എന്നു പറയുന്നു. ഉപനിഷത്തുക്കളാകെ ഓങ്കാരത്തിന്റെ മഹത്വത്തെ വര്‍ണിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മാണ്ഡൂക ഉപനിഷത്തില്‍.ഭഗവദ്ഗീതയിലെ എട്ടാം അധ്യായം 11-ാം ശ്ലോകത്തില്‍ കഠോപനിഷത്തിലെ ഈ മന്ത്രം എടുത്തുപയോഗിച്ചിട്ടുണ്ട്.
‘യദക്ഷത വേദ വിഭോവദന്തി…സംഗ്രഹേണ പ്രവക്ഷ്യേ’ എന്നിങ്ങനെ.ഏതദ്ധ്യോവാക്ഷരം ബ്രഹ്മഏതദ്ധ്യോവാക്ഷരം പരംഏതദ്ധ്യോവാക്ഷരം ജ്ഞാത്വായോയദിച്ഛതി തസ്യതത്ഓം എന്ന ഈ അക്ഷരംതന്നെയാണ് അപരബ്രഹ്മം. ഈ അക്ഷരംതന്നെയാണ് പരമമായ ബ്രഹ്മം. ഈ അക്ഷരത്തെ തന്നെ അറിഞ്ഞ് ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ എന്താഗ്രഹിക്കുന്നുവോ അത് കിട്ടും. ഓങ്കാര ഉപാസനയിലൂടെ എന്തും സാധിക്കും. സഗുണവും നിര്‍ഗുണവുമായ ബ്രഹ്മത്തിന്റെ പ്രതീകമാണ് പ്രണവമന്ത്രമായ ഓം. പ്രകര്‍ഷേണ നവമായത് പ്രണവം. ഏറ്റവും ആദ്യം ഏറ്റവും നന്നായി ഉണ്ടായത് പ്രണവം. അതാണ് ഓങ്കാരം. സഗുണബ്രഹ്മമായി ഉപാസിക്കുന്നവര്‍ക്ക് ഈശ്വരപ്രാപ്തിയും നിര്‍ഗുണബ്രഹ്മമായി ഉപാസിക്കുന്നവര്‍ക്ക് ബ്രഹ്മജ്ഞാനവും കിട്ടും.ഓംകാരത്തെ ആധാരമാക്കി അപരബ്രഹ്മത്തെ (സഗുണം) ഉപാസിക്കുകയാണെങ്കില്‍ അത് പ്രാപിക്കപ്പെടേണ്ടതും പരമമായിട്ടാണെങ്കില് പരബ്രഹ്മത്തെ അറിയലുമാണ്. രണ്ടിനും ഓംകാരം തന്നെ അടിസ്ഥാനം.ഏതദാലംബനം ശ്രേഷ്ഠംഏതദാലംബനം പരംഏതദാലംബനം ജ്ഞാത്വാബ്രഹ്മലോക മഹീയതേഓംകാരം ശ്രേഷ്ഠമായ ആലംബനമാണ്; പരമമായ ആലംബനമാണ്. ഈ ആലംബനത്തെ അറിഞ്ഞ് ഉപാസിച്ച് ബ്രഹ്മലോകത്തില്‍ പൂജിക്കപ്പെടുന്നു.
ഓം എന്ന അക്ഷരം ബ്രഹ്മപ്രാപ്തിക്കുള്ള ആലംബനങ്ങളായ ഗായത്രി മുതലായവയുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠംതന്നെ. ഇത് പരമബ്രഹ്മവിഷയമായതിനാല് പരവും അപരബ്രഹ്മവിഷയമായതിനാല് അപരവുമായ ആലംബനമാണ്. ആലംബനമെന്നാല്‍ ആശ്രയം, ആധാരം എന്നൊക്കെ അര്‍ത്ഥം. ആരാണോ ആലംബനമായി ഈ ഓങ്കാരത്തെ അറിഞ്ഞുപാസിക്കുന്നത് ബ്രഹ്മലോകത്തില്‍ പൂജിതനാകും. പരമബ്രഹ്മത്തെ ഉപാസിക്കുന്നവര്‍ ബ്രഹ്മമായും അപരബ്രഹ്മത്തെ ഉപാസിക്കുന്നവര്‍ ബ്രഹ്മത്തെപ്പോലെ മറ്റുള്ളവര്‍ക്ക് ഉപാസ്യനായി തീരും. മന്ദ മദ്ധ്യമ അധികാരികള്ക്കായാണ് ഓങ്കാര ഉപാസനയെ നിര്‍ദ്ദേശിച്ചത്. മറ്റേത് അനുഷ്ഠാനത്തേക്കാളും എളുപ്പമാണ് ഓങ്കാര ഉപാസന.
പരമപദത്തില് എത്തിച്ചേരണമെന്നാഗ്രഹിക്കുന്ന സാധാരണക്കാരനായ ഏതൊരു സാധകനും ഒാംകാര ഉപാസന നന്നായി ചെയ്യാന്‍ കഴിയും. വേണ്ടപോലെ ഗുരുവിന്റെ ഉപദേശവും താന്‍ ഉപാസിക്കുന്നത് ബ്രഹ്മപ്രതീകമായ അഥവാ ബ്രഹ്മംതന്നെയായ ഓംകാരത്തെയാണ് എന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന സാധകന് ആലംബനത്തെയറിഞ്ഞ് ബ്രഹ്മാനുഭൂതിയില്‍ വിരാജിക്കാം. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: