പറവൂര്‍ (കൊച്ചി): ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.ജെ. ജിജേഷിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് – ജിഹാദികളെന്ന് സൂചന. കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ടാക്കിയതിലും, മതവിദ്വേഷം വളര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ നിലപാടെടുത്തതുമാണ് കാരണം.
കമ്മ്യൂണിസ്റ്റ് കോട്ടയില്‍ നാല് പഞ്ചായത്ത് മെമ്പര്‍മാരെ വിജയിപ്പിച്ചെടുക്കുന്നതില്‍ ജിജേഷ് മുഖ്യപങ്ക് വഹിച്ചു. അന്നു മുതല്‍ സിപിഎമ്മിന്റെ ചിലര്‍ ഇവനെ ഞങ്ങള്‍ ശരിയാക്കും എന്ന് പ്രചാരണം നടത്തിയിരുന്നു.
രണ്ട് മാസം മുമ്പ് ഇസ്ലാമിക തീവ്രവാദികള്‍ മതവിദ്വേഷം വളര്‍ത്തുന്ന ലഘുലേഖകളും, ആരാധനാലയങ്ങളുടെ റൂട്ട് മാപ്പുമായി വടക്കേക്കരയിലെ വീടുകള്‍ കയറിയിറങ്ങിയിരുന്നു. ഇത് ചോദ്യം ചെയ്യാനും ജിജേഷ് മുന്നിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഒരു ബിജെപി പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര് പട്ടാപ്പകല്‍ മനക്കപ്പടിയില്‍ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
ജിജേഷിനെ വധിക്കാന്‍ ശ്രമിച്ചസംഭവത്തില്‍ പോലീസ് നടപടിയും സംശയമുണ്ടാക്കുന്നു. വിവരം അറിയിച്ചിട്ടും നാലുമണിക്കൂര്‍ കഴിഞ്ഞാണ് വടക്കേക്കര പോലീസ് സ്ഥലത്തെത്തിയത്. സംഭവം നടന്ന് രണ്ട് ദിവസം ആയിട്ടും പ്രതികളെ പിടികൂടാനോ അന്വേഷണം ശക്തമാക്കാനോ പോലീസ് താത്പര്യം കാണിക്കുന്നില്ല. എസ്ഐ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ജിജേഷിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കാന്‍ അക്രമിസംഘം ശ്രമിച്ചത്. തുടര്‍ന്ന്, കാര്‍പോര്‍ച്ചിലുണ്ടായിരുന്ന മൂന്ന് ബൈക്കുകള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ജിജേഷിന്റെ വീടിനുനേരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കോട്ടുവള്ളിക്കാട് നിന്നും ആരംഭിച്ച പ്രകടനം മൂത്തകുന്നത്ത് സമാപിച്ചു. പ്രതിഷേധയോഗം ബിജെപി ദേശീയ സമിതി അംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ജയകൃഷ്ണന് അദ്ധ്യക്ഷനായി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. രമേഷ്കുമാര്‍, ബിഎംഎസ് മേഖല സെക്രട്ടറി കെ.എസ്.ശ്യാംജിത്ത്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അനില്‍ ചിറവക്കാട്ട്, ടി.ജി.വിജയന്, വൈസ് പ്രസിഡന്റ് പി.സി.അശോകന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: