തൃശൂര്‍: ഓഖി ദുരന്തത്തേക്കാള്‍ വലിയ അപകടമാണ് പിണറായി സര്‍ക്കാരെന്നും ഏറ്റവും നല്ല ദുരിതാശ്വാസം മുഖ്യമന്ത്രി രാജിവെയ്ക്കുന്നതാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ നേതൃയോഗ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഓഖി ദുരന്തത്തെ നേരിടുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഫെഡറല്‍ സംവിധാനത്തിലൂടെ സംസ്ഥാനത്തിന്റെ ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ പിണറായി സര്‍ക്കാരിന് സാധിക്കുന്നില്ല. സര്‍ക്കാരിന്റെ അനാസ്ഥയും അവഗണനയും അറിവില്ലായ്മയുമാണ് ഓഖി ദുരന്തത്തില്‍ മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം. 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ 11 തവണ കേന്ദ്രം സംസ്ഥാനത്തിന് അപകടത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിനൊപ്പമാണ് തമിഴ്നാടിനും പുതുച്ചേരിയ്ക്കും ലക്ഷദ്വീപിനും അപകട മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കേരളം മാത്രമാണ് അപകടത്തെ നിസാരവത്കരിച്ച് കണ്ടത്.
ജിഎസ്ടിയുടെ യഥാര്‍ത്ഥ ഗുണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രങ്ങളാണ്. ജിഎസ്ടിയെ തകര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ കരിഞ്ചന്തക്കാര്‍ക്കും വെട്ടിപ്പുകാര്ക്കൊപ്പമാണ് നില്‍ക്കുന്നത്. ഇതിനെതിരെ 21ന് ധനമന്ത്രിയുടെ വീട്ടിലേയ്ക്ക് എന്‍ഡിഎ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ഉപഭോക്തൃ സദസുകളും സംഘടിപ്പിക്കും.
ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എന്‍ഡിഎയുടെ വിപുലമായ ലോകസഭ മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്താനും നേതൃയോഗം തീരുമാനിച്ചുവെന്നും ജനുവരി മുതല്‍ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്‍ഡിഎ ആരംഭിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ ജില്ലാ അദ്ധ്യക്ഷന്‍ എ.നാഗേഷ്,
ജില്ലാ കണ്‍വീനര്‍ കെ.വി. സദാനന്ദന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: