കോട്ടയം: കര്‍ണ്ണാടകത്തിലെ നഴ്സിങ് കോളേജുകളുടെ അംഗീകാരം പിന്‍വലിച്ച ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ജോസ് കെ.മാണി എം.പി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നഴ്സിങ് കോളേജുകളെ സംബന്ധിച്ച വിവരങ്ങള്‍ ഐഎന്‍സി വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു.
നഴ്സിങ് കോഴ്സുകള്‍ നടത്താന്‍ കര്‍ണ്ണാടക നഴ്സിങ്ങ് കൗണ്‍സി ലിന്റെയും കര്‍ണ്ണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാ ശാലയുടേയും അംഗീകാരം മതിയെന്ന കര്‍ണ്ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം കര്‍ണാടക ഹൈക്കോടതി ശരിവച്ച തോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഈ ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്യുകയും കോളേജുകള്‍ വീണ്ടും ഐഎന്‍സി പട്ടികയില്‍ ഇടംപിടിച്ചതുമാണ്.
വെബ്സൈറ്റില്‍ നിന്ന് വീണ്ടും നീക്കിയ തോടെ നഴ്സിങ് പഠനത്തിന് ബെംഗളൂരുവിലെത്തിയ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഐഎന്‍സി അംഗീകാരമില്ലാത്ത കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് മറ്റ് സംസ്ഥാന ങ്ങളിലും വിദേശത്തും ജോലി സാധ്യതയില്ല. വിദേശത്ത് ജോലി ലഭിച്ചാല്‍തന്നെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് വരുമ്പോള്‍ ഐഎന്‍സി അംഗീകാരമില്ല എന്ന കാരണത്താല്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകും. കര്‍ണ്ണാടകയിലെ നഴ്സിങ്ങ് കോളേജുകളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മലയാളികളായതിനാല്‍ സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: