നാല്‍പ്പത്തിയെട്ടാം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയില്‍ പങ്കെടുത്ത അനുഭവത്തിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ്.
അഞ്ചാറ് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഐഎഫ്എഫ്കെ തിരുവനന്തപുരത്ത് നടത്തിയ ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും, നാള്‍ക്കുനാള്‍, സിനിമാസ്വാദകര്‍ക്ക് ശാന്തമായും സ്വസ്ഥമായും സിനിമ ആസ്വദിക്കാനുള്ള സ്ഥിതി ഉണ്ടാകുകയില്ലെന്ന് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 2016 ഫെസ്റ്റിവലില്‍ ഡെലിഗേറ്റാകുന്നത് ഖേദപൂര്‍വം ഒഴിവാക്കുകയും ചെയ്തവനാണ് ഈയുള്ളവന്.
ഏഴ് സ്ക്രീനിലായി രാവിലെ 9 മണി മുതല്‍ രാത്രി 10.45 വരെ നീളുന്ന പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്ന ഗോവ ഫെസ്റ്റിവലില്‍ ഡെലിഗേറ്റുകളില്‍ ഒരാള്‍ക്കും അസൗകര്യമുണ്ടാകുന്നില്ല എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.രണ്ട് തിയേറ്റര്‍ കോപ്ലക്സിലായി നിലനില്‍ക്കുന്ന ഏഴ് സ്ക്രീന്‍ (രണ്ടും തമ്മില്‍ നോക്കിയാല്‍ കാണുന്ന ദൂരം മാത്രം)-പ്രദര്‍ശനത്തിനുവരുന്ന ഡെലിഗേറ്റുകള്‍ക്ക് ഏതാണ് സിനിമയെന്ന് തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യാനുള്ള ക്യൂ.
ഡെലിഗേറ്റുകളെ ഹാളില്‍ പ്രവേശിപ്പിച്ചതിനുശേഷം, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കുള്ള റഷ് ലൈന്‍-ഇത് ഗോവ ഫെസ്റ്റിവലിന്റെ സവിശേഷമായ മാന്യതയാണ്.
എന്നാല്‍, തിരുവനന്തപുരത്ത് അരങ്ങേറുന്ന ഫെസ്റ്റിവല്‍ മാമാങ്കത്തിന്, നിലത്ത് നിരന്നിരിക്കുന്നവരും, ചുമര് ചാരി നില്‍ക്കുന്നവരും ബഹളമുണ്ടാക്കുന്നവരും പതിവ് കാഴ്ചയാണ്. ഗോവയില്‍ സിനിമ തുടങ്ങാനുള്ള അനൗണ്സ്മെന്റിനുശേഷം ഒരു അപശബ്ദവും തിയേറ്ററിനകത്ത് ഇല്ല. സെക്സുമായി ബന്ധപ്പെട്ട ഏതെങ്കിലും സീനുണ്ടെങ്കില്‍, തിരുവനന്തുപത്ത് തിയേറ്ററിനുള്ളില്നിന്നുള്ള ആര്‍പ്പുവിളി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍വരെ കേള്‍ക്കാം! എത്ര അപക്വമായ ആസ്വാദകരാണ് ഇവിടെയുള്ളത്.
സിനിമ ഗൗരവപൂര്‍വം ആസ്വദിക്കുന്നവര്‍ ഒരിക്കലും തിരുവനന്തപുരം ഫെസ്റ്റിവലില്‍ പോകരുത്. ഐഎഫ്എഫ്കെ തിരുവനന്തപുരം സംഘാടകര്‍ ഗോവ ഫെസ്റ്റിവലിന്റെ സംഘാടനം കണ്ടുപഠിക്കുകതന്നെ വേണം.
അഡ്വ. രവി പി.കെ.,
കാക്കൂര്‍, കോഴിക്കോട്
തെറ്റിനെക്കാള്‍ വലിയ ശിക്ഷ പാടില്ല
നമ്മുടെ ഓരോ ചലനവും മറ്റുള്ളവരെയും ബാധിക്കുമെന്നതറിഞ്ഞ് നല്ലതുമാത്രം ചെയ്യാന്‍ ശ്രമിക്കുക, കഴിയുന്നിടത്തോളം. നമ്മെ ഒരാള്‍ അടിക്കാന്‍ വന്നാല്‍ നമുക്കയാളെ പിടിച്ചുനിര്‍ത്താം. ആരെയും അടിക്കാതിരിക്കാന്‍ മുറിയിലോ ജയിലിലോ അടച്ചിടുകയുമാവാം.
അടിക്കാന്‍ വന്നു എന്നതിനുപകരമായി അയാളെ അടിച്ചുകൊല്ലുന്ന രീതി ശരിയല്ല. ഇന്ന് അതാണ് നടപ്പിലായി കാണുന്നത്. തെറ്റിനേക്കാള്‍ വലിയ ശിക്ഷ നടപ്പാക്കി ചുണകാണിക്കരുത്. ഏതു പ്രവൃത്തിയിലും ശത്രുവിനോടുപോലും അധര്‍മ്മം പ്രവൃത്തിക്കാതിരിക്കയാണ് വേണ്ടത്. പലപ്പോഴും നാം അങ്ങനെയല്ല എന്നതാണ് ദുഃഖസത്യം. രോഷപ്രകടനങ്ങളെ നിയന്ത്രിക്കാന്‍ നാം പഠിക്കണം. അല്‍പ്പം ബുദ്ധിമുട്ടിയായാലും.
‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൗഷധങ്ങളുമേല്‍ക്കയില്ലേതുമേ
എന്ന് രാവണനെപ്പറ്റി വിഭീഷണന്റെ ആത്മഗതം ഇന്ന് പലര്‍ക്കും യോജിക്കും. ലോകത്തുള്ള അന്യമതസ്തരെ എല്ലാം ഭസ്മമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ് ഐഎസ്സുകാര്‍. കുരങ്ങനു ഭ്രാന്തും കൂടി പിടിച്ചാലുള്ള വികൃതിയാണിവര്ക്ക്. ഭ
ഗവാന്റെ ദൂതുപോലെ ഭൂമിയോളം താഴുക. നിവൃത്തിയില്ലെങ്കില്‍ തിരിച്ചടിക്കുക. എല്ലാം കറങ്ങിത്തിരിഞ്ഞുവരുമെന്നല്ലേ കാലചക്രമെന്ന വാക്കിന്റെ തന്നെ അര്‍ത്ഥം. ഒരു മഹാഭാരതയുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കണം. വേണ്ടിവന്നാല്‍ പൊരുതണം. ധര്‍മ്മം ജയിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച് സമാധാനിക്കാം.
കെ.കെ. സത്യവ്രതന്, കുമരകം, കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: