ആലപ്പുഴ: ഓഖി ദുരന്തത്തില്‍പ്പെട്ട് പരുക്കുകളോട് രക്ഷപ്പെട്ടവരെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാടു തുറയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയവരാണ് ഓഖി ദുരന്തത്തില്‍പ്പെട്ടത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ ചെട്ടികാട് ആറാട്ടുകുളം വീട്ടില്‍ ജോസഫ്, അരയശേരിവീട്ടില് യേശുദാസ്, 16ാം വാര്‍ഡ് കാട്ടൂര്‍ പുന്നയ്ക്കല്‍വീട്ടില്‍ ജോയി, ചേര്‍ത്തല തെക്ക് പഞ്ചായത്ത് ചേന്നവേലിയില്‍ സിബിച്ചന്, ആലപ്പുഴ നഗരസഭ മംഗലം വാര്‍ഡില്‍ ഷാജി എന്നിവരാണ് ചുഴലിക്കാറ്റില്‍പ്പെട്ട് നാലുനാള്‍ മരണത്തോട് മുഖാമുഖം കണ്ട് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവര്‍ നാട്ടിലെത്തി ഒരാഴ്ചയായിട്ടും അധികൃതരാരും ഇവരെകണ്ടമട്ടില്ല. നാട് മുഴുവന്‍ ആശങ്കപ്പെടുകയും സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും തങ്ങളുടെ നാട്ടിലെ ദുരന്തബാധിതരെ തിരിഞ്ഞുനോക്കാത്ത അധികൃതരുടെ നടപടി വേദനാജനകമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ചെട്ടികാട് ആശുപത്രിയില്‍ ചികിത്സതേടിയ പരിക്കേറ്റ മത്സ്യതൊഴിലാളികളെ ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ല. കഴിഞ്ഞ 29ന് രാത്രി 9.20 ന് പുന്നപ്രയ്ക്ക് പടിഞ്ഞാറ് വലനീട്ടിയശേഷം ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴായിരുന്നു കാറ്റിന്റെ ആരംഭമെന്ന് പരിക്കേറ്റവര്‍ ഭീതിവിട്ടുമാറാത്ത മുഖത്തോട് പറയുന്നു. പിന്നെ നാലുനാളുകള്‍ എങ്ങോട്ടെല്ലാം സഞ്ചരിച്ചെന്ന് ഒരു തിട്ടവുമില്ല.
കഴിഞ്ഞ മൂന്നിന് രാവിലെ 8.10 ഓടെയാണ് വ്യോമസേനയുടെ ഹെലിക്കോപ്ററര് ആഴക്കടലില്‍ അപകടത്തില്‍പ്പെട്ട ജോയല്‍ വള്ളം കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെക്കുറിച്ചുള്ള വിവരം കരയിലേക്ക് സേന കൈമാറുകയും നാലുമണിക്കുറുകള്ക്ക് ശേഷം നേവിയുടെ കപ്പല്‍ എത്തി ബേപ്പൂര്‍ തീരത്ത് എത്തിക്കുയായിരുന്നു. നാട്ടില്‍ ദുരന്തവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയില്‍ വരും ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടവരെത്തുമെന്ന പ്രതിക്ഷയിലാണ് പരിക്കേറ്റവരും ബന്ധുക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: