കോട്ടയം: ഫാസിസം ഇന്ത്യയില്‍ നിലനിന്നത് അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.
ഏറ്റുമാനൂര്‍ രാധാകൃഷ്ണന് സപ്തതി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ച മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഞങ്ങളെ എന്തിനാണ് ജയിലില്‍ അടച്ചതെന്നു കോടതിയോടു പോലും ചോദിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ജയിലില്‍ കിടന്നവരെ പുതുതലമുറ പഠിക്കണം. ഫാസിസം ഇന്നു തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ മരവിപ്പിക്കുകയും ജനാധിപത്യത്തെ തകര്‍ക്കുകയും പത്രങ്ങള്‍ക്കു കൂച്ചുവിലങ്ങിടുകയും ചെയ്ത അടിയന്തരാവസ്ഥക്കെതിരെ പോരാടിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രഹസ്യമായി വിതരണം ചെയ്ത കുരുക്ഷേത്രയിലുടെയാണ് വാര്‍ത്തകള്‍ പുറം ലോകം അറിഞ്ഞത്.അടിയന്തരാവസ്ഥക്കെതിരെ കോട്ടയത്ത്് പ്രസംഗിച്ച അശോക് മേത്തയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് താനാണെന്നും അദ്ദേഹം അനുസ്മരിച്ചു.
സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷനായി.വൈക്കം ഗോപകുമാര്‍,പി. കെ.രവീന്ദ്രന്,പി .എന്‍.ശിവരാമന് നായര്‍,കെ.എസ്.ശ്രീധരന് നായര്‍.ഗണപതി ആചാരി എന്നിവരെ ജസ്റ്റിസ് കെ.ടി.തോമസ് പൊന്നാട അണിയിക്കുകയും ഫലകം നല്‍കുകയും ചെയ്തു. ആര്‍എസ്എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ എന്‍.ശങ്കര്‍റാം മുഖ്യപ്രഭാഷണം നടത്തി.
തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍,പി.സുനില്‍കുമാര്‍,കുസുമാലയം ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: