എരുമേലി: കനത്ത മഴയെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയില്ക്കൂടിയുള്ള യാത്ര നിലച്ചു. ഇന്നലെ 7 മണിയോടെ തുടങ്ങിയ മഴ മണിക്കൂറുകള്‍ നീണ്ടു നിന്നതാണ് ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തിലാക്കിയത്. ഇന്നലെ പകലും വൈകുന്നേരം യാത്രതിരിച്ച നൂറു കണക്കിനു തീര്‍ത്ഥാടകര്‍ ഇരുമ്പൂന്നിക്കര, കോയിക്കക്കാവ് , കാളകെട്ടി ഇടത്താവങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. മഴയെ തുടര്‍ന്ന് വൈദ്യുതി മുടങ്ങുന്നതും തീര്‍ത്ഥാടകരേയും കാനനപാതയിലെ കച്ചവടക്കാരേയും ദുരിതത്തിലാക്കിയിരിക്കുകയാണ് . എരുമേലി മുതല്‍ കോയിക്കക്കാവ് കാളകെട്ടി വരെയുള്ള യാത്ര ഒരുവിധം സാധ്യമാണെങ്കിലും തുടര്‍ന്നുള്ള യാത്ര അപകടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴ തുടര്‍ന്നാല്‍ എരുമേലിയില്‍ നിന്നു പോലും യാത്ര തിരിക്കാനാവാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്തിന് സമീപ മേഖലകളില്‍ മഴ പെയ്തിരുന്നു . പരമ്പരാഗത കാനന പാതയിലെ ഇടത്താവളങ്ങളിലെ ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ മതിവരാത്ത സാഹചര്യം ഉണ്ടാകുമെന്നും സുരക്ഷ പ്രതിസന്ധിയിലാകുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ മഴ തുടര്‍ന്നാല്‍ കാനനപാതയില്ക്കൂടിയുള്ള രാത്രികാല യാത്രനിയന്ത്രിക്കേണ്ടി വരുമെന്നും മണിമല സി ഐ റ്റിഡി സുനില്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: