കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പോലീസ് മദ്യപാനത്തിനെതിരെയുള്ള ബോധവത്കരണം ഊര്‍ജിതമാക്കിയതോടെ മദ്യപിച്ച് വീടുകളിലെത്തി അടിപിടി നടത്തുന്ന കേസുകള്‍ കുറവാണെന്ന് കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്. അന്‍സില്‍ അറയിച്ചു.
മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നവരെ പിടികൂടി മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആദ്യം ബോധവത്കരണം നല്‍കും. പിന്നീട് 30 ദിവസം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടിവരും. ഈ ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് എത്തി ഒപ്പിട്ടതിനുശേഷം വിദേശ മദ്യഷോപ്പ് അടയ്ക്കുന്ന സമയത്തിനുശേഷമായിരിക്കും തിരികെ വീട്ടില്‍ പോകാന്‍ പറ്റുന്നത്. വരാത്തവരെ നൈറ്റ് പട്രോളിംഗിന് പോകുന്ന പോലീസുകാര്‍ പിടികൂടി സ്റ്റേഷനിലെത്തിക്കും. ഇക്കാര്യങ്ങള്‍ എല്ലാം മദ്യപന്മാരുടെ ഭാര്യമാരുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇപ്പോള്‍ ബഹളം വയ്ക്കാറില്ലെന്നും മദ്യപാനം നിര്‍ത്തി എന്നും ഭാര്യയോ ബന്ധുക്കളോ പറയുന്പോള്‍ മാത്രമാണ് ഒപ്പിടീല് നിര്‍ത്തുന്നത്. പിന്നീടും ഭാര്യമാര്‍ പരാതിപ്പെട്ടാല്‍ ശിക്ഷ ഇരട്ടിയാകും. ഇത്തരത്തില്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ നിരവധി പുരുഷന്മാരാണ് ദിനംപ്രതി എത്തുന്നത്. പരാതികള്‍ക്കും കുറവുണ്ടായതായി എസ്ഐ പറഞ്ഞു. പോലീസിന്റെ ഈ നടപടി മൂലം വീടുകളില്‍ സ്വസ്ഥമായി കിടന്ന് ഉറങ്ങാന്‍ കഴിയുന്നുണ്ടെന്ന് പല കുടുംബിനികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: