അടിമാലി: പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. കത്തികുത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അടിമാലി-പൂപ്പാറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് ബസ് സ്റ്റാന്റില്‍ ഏറ്റുമുട്ടിയത്.
സമത്തെച്ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണകാരണം. യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുമണിക്കൂറോളം ബസ് തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കത്തികളും കല്ലും കമ്പിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബസ് ജീവനക്കാരയ ബോബന്, എല്‍ദോസ് എന്നിവര്‍ക്കാണ് കത്തികുത്തേറ്റ
ത്. ഇവരെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആരും അടിമാലിയിലെ ആശുപത്രികളില്‍ എത്തിയിട്ടില്ല. പൂപ്പാറ റൂട്ടിലെ സമയത്തെ ചൊല്ലി സര്‍വ്വീസ് നടത്തുന്ന ബസുടമകള്‍ തമ്മില്‍ ആഴ്ചകളായി തര്‍ക്കത്തിലായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നിന് ഇത് സംബന്ധിച്ച് ഇരുവിഭാഗം ബസിലേയും ജീവനക്കാര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം ചെറിയ സംഘട്ടനത്തില്‍ കലാശിച്ചിരുന്നു. ഇതിന് ശേഷം സംഘടിതമായി എത്തിയവര്‍ എതിര് വിഭാഗത്തിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.
20 ഓളം പേര് ചേരി തിരിഞ്ഞ് സംഘര്‍ഷം നടക്കുബോള്‍ സ്ത്രൂകളും കുട്ടികളും അടക്കം നിരവധി യാത്രക്കാര്‍ ബസ്റ്റാന്റിലുണ്ടായിരുന്നു. ആക്രമണം കണ്ട് ഇവര്‍ നിലവിളിച്ചുകൊണ്ട് ഭയന്നോടി. സംഭവം നടക്കുമ്പോ
മ്പാള്‍ നിരവധിപ്പേര്‍ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷാവസ്ഥ കഴിഞ്ഞ് ഏറെ സമയത്തിന് ശേഷമാണ് പോലീസ് എത്തിയത്. സംഭവം സംബന്ധിച്ച് അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: