ഹരിപ്പാട്: ശബരിമലയില്‍ പോകാന്‍ വ്രതമെടുത്തിരുന്ന പട്ടികജാതിക്കാരനായ മകനേയും അച്ഛനേയും ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ മുട്ടം കണിച്ചനല്ലൂര് വലിയകാങ്കാലയില് വിനീത് (32), പിതാവ് വിജയന് (58) എന്നിവരെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9ന് കണിച്ചനെല്ലൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അക്രമം. ഗോകുല്‍ എന്ന ഡിവൈഎഫ്ഐക്കാരന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വിനീതിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ വിനീതിനെ ആശുപത്രിയിലെത്തിക്കുന്നതിനായി സമീപവാസികളോടൊപ്പം വന്ന വികലാംഗനായ അച്ഛനേയും സംഘം മര്‍ദ്ദിച്ചു. വിജയന് കണിച്ചനെല്ലൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പൂജാസാധനങ്ങള്‍ വിറ്റ് വരികയായിരുന്നു. പട്ടികജാതിക്കാരന് ക്ഷേത്രത്തിലെന്തുകാര്യം എന്ന് ചോദിച്ചുകൊണ്ടാണ് വിജയനെ മര്‍ദ്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: