കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ സകലതും നഷ്ടപ്പെട്ട മത്സ്യതൊഴിലാളികുടുംബങ്ങളെ അപമാനിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദുരിതം പേറുന്നവരോട് സഹതപിക്കാത്ത മന്ത്രിയെ കേരളത്തിന് ആവശ്യമില്ല. ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകള്‍ക്ക് ദുരിത ജീവിതമാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാം ഇട്ടെറിഞ്ഞ് പോന്നവര്‍ക്ക് ഭക്ഷണം കൊടുത്താല്‍ എല്ലാമായി എന്ന് ചിന്തിക്കുന്നത് പരിഷ്കൃത ലോകത്ത് ജീവിക്കുന്നവര്‍ക്ക് പറ്റിയതല്ല. താന്‍ വളര്‍ന്ന് വന്ന ചുറ്റുപാടില്‍ നിന്ന് വന്നവരാണ് ദുരിതമനുഭവിക്കുന്നതെന്ന് മന്ത്രി ആലോചിക്കണം.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച 13ന് ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. ജില്ലാ കേന്ദ്രങ്ങളിലും ദുരിത ബാധിത പ്രദേശത്തും നടത്തുന്ന ധര്‍ണ്ണയ്ക്ക് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും. തിരുവനന്തുപുരത്ത് നടക്കുന്ന ധര്‍ണ്ണ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. സന്ധ്യ ജയപ്രകാശ്, രാധ ബാബു, പത്മജ എസ്. മേനോന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: