കൊച്ചി: സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതുമായിരിക്കണം ഉന്നത വിദ്യാഭ്യാസ രംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുട്ട് അകറ്റി വെളിച്ചം അകറ്റുന്ന യാത്രയാണ് സര്‍വകലാശാലകള്‍ നടത്തേണ്ടത്. സംസ്കൃതത്തില്‍ അവഗാഹമുള്ളവരുടെ എണ്ണം കുറയുകയാണ്. സംസ്കൃത ഭാഷിലെ കൃതികളുടെ വെളിച്ചം മലയാളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകലാശാല വിസി ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. റോജി ജോണ്‍ എംഎല്‍എ, മുന്‍ എംപി പി.രാജീവ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. എസ്. മോഹന്‍ദാസ് ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരെ അനുസ്മരിച്ചു. മുന്‍ വൈസ് ചാന്‍സിലര്‍മാരായ ആര്.രാമചന്ദ്രന് നായര്‍, ഡോ.എന്‍.പി. ഉണ്ണി, കെ.എന്‍. പണിക്കര്‍, കെ.എസ്. രാധാകൃഷ്ണന്, ജെ. പ്രസാദ്, എം.സി. ദിലീപ്കുമാര് എന്നിവരെ ആദരിച്ചു. ഡോ.കെ.ജി. രാമദാസന്, കെ.കെ. വിശ്വനാഥന്, പി. അജിതന്, പ്രൊഫ. തോമസ് ജോബ് കാട്ടൂര്‍, പ്രൊഫ.എസ്. മോഹന്‍ദാസ്, ആര്. വെങ്കിട്ടകൃഷ്ണന്‍, ഡോ.ടി. മിനി തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: