അങ്കമാലി: ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പരിസരങ്ങളിലെയും ശുചീകരണത്തിന് സിഐഎസ്എഫ് തുടക്കം കുറിച്ചു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സുരക്ഷ ചുമതല വഹിക്കുന്ന സിഐഎസ്എഫ് ശുചീകരരണം തുടങ്ങിയത്.
ആശുപത്രിയുടെ വിവിധ ഭാഗങ്ങളും വാര്‍ഡുകളുടെ പിന്നിലും ഏറെ നാളായി കാട് മൂടിയിരിക്കുകയാണ്. പുഴുക്കളുടെയും ഇഴ ജന്തുക്കളുടെയും ശല്യം രൂക്ഷമായതോടെ രോഗികള്‍ ദുരിതത്തിലായിരുന്നു. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിലും, സന്നദ്ധ സേവകരുടെ ശ്രമദാനങ്ങളിലും മറ്റും ഉപയോഗിച്ചായിരുന്നു ആശുപത്രി വളപ്പ് ശുചീകരിച്ചിരുന്നത്. എന്നാല്‍ കാട്വെട്ടി തെളിക്കല്‍, പറമ്പ് ശുചീകരണം തുടങ്ങിയ ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മാറ്റിയതോടെയാണ് പറമ്പ് കാട് മൂടിയത്.
ഇതേ തുടര്‍ന്ന് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റിയന്, ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ടി.എലിസബത്ത്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല എന്നിവര്‍ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി സിയാല്‍ ഓഫീസ് സന്ദര്‍ശിച്ച് അധികൃതരോട് ആവശ്യം ഉന്നയിച്ചു. അതനുസരിച്ചാണ് ശനിയാഴ്ച പുലര്‍ച്ചെ 100ഓളം സിഐഎസ്എഫ് ജവാന് ആശുപത്രിയിലെത്തി ശുചീകരണം നടത്തിയത്. സീനിയര്‍ കമാന്‍ഡന്റ് എം.ശശികാന്ത്, ഡപ്യൂട്ടി കമാന്‍ഡന്റ് അഭിഷേക് യാദവ്, അസിസ്റ്റന്റ് കമാന്‍ഡന്റ് ഇ.ജെ.ബോണി, ഇന്‍സ്പെക്ടര്‍ എസ്.മുത്തുസാമി തുടങ്ങിയവര്‍ നേതൃത്വം നല്കി. ആശുപത്രിയും, പരിസരവും പൂര്‍ണമായി ശുചീകരിക്കുന്നത് വരെ സിഐഎസ്എഫ് സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: