തിരുവനന്തപുരം : പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മന്നം മെമ്മോറിയല്‍ ഹാളില്‍ ഒബിസി മോര്‍ച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമ അടിസ്ഥാന വികസനങ്ങള്‍ക്കായി കോടികളുടെ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയിട്ടുളളത്. എന്നാല്‍ ഈ ഫണ്ടുകള്‍ പലതും വക മാറ്റി ചെലവഴിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ വകമാറ്റി ചെലവിടുന്നതിലൂടെ വികസന പദ്ധതികള്‍ ഇല്ലാതാക്കുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം കുമ്മനം നിര്‍വഹിച്ചു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുവളളൂര് ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാനപ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്. ഒബിസി മോര്‍ച്ച നേതാക്കളായ ആര്.എസ്.മണിയന്, ആറ്റുകാല്‍ മോഹന്‍ദാസ്, മുരളീകൃഷ്ണ, പി.പ്രേംകുമാര്‍, നെല്ലിമൂട് പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: