പത്തനാപുരം: വനം വകുപ്പിന്റെ തടി വില്‍പ്പന ഡിപ്പോകളില്‍ ലേലം നടക്കാത്തതുമൂലം നിരവധി തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. മുമ്പ് നിത്യേന പത്തും പതിനഞ്ചും ലോഡ് തടികള്‍ കയറ്റിയിറക്ക് നടന്നിടത്ത് ഇന്ന് മാസത്തില്‍ ഒന്നിലോ, രണ്ടിലോ ഒതുങ്ങി. തടി ലോഡിങ്ങിനെ മാത്രം ആശ്രയിച്ചിരിക്കുന്ന തൊഴിലാളികളാണ് ദുരിതത്തിലായത്.
വനം വകുപ്പിന്റെ തടി വില്‍പ്പന വിഭാഗം കേന്ദ്രങ്ങളായ പുനലൂര്‍, തിരുവനന്തപുരം, കോട്ടയം, പെരുമ്പാവൂര്‍, കോഴിക്കോട് എന്നീ ഡിപ്പോകള്‍ക്കു പുറമെ നൂറു കണക്കിന് ശേഖരണ ഡിപ്പോകളിലും കോടിക്കണക്കിന് രൂപയുടെ തടികള്‍ ലേലം നടക്കാത്തത് മൂലം നശിക്കുന്നു. തേക്ക്, ആഞ്ഞിലി, മരുതി, ഉന്നം, മഹാഗണി എന്നീ തടികള്‍ക്കു പുറമെ തേക്കിന് കഴകളും നശിക്കുന്നു. വനം വകുപ്പിന്റെ പുനലൂര്‍ തടി വില്‍പ്പന വിഭാഗം പരിധിയില്‍ വരുന്ന വാഴത്തോപ്പ്, പത്തനാപുരം, തൂയം, വീയപുരം അരീക്കല്ക്കാവ് തുടങ്ങിയ ഡിപ്പോകളിലും തടി ശേഖരണ ഡിപ്പോകളിലും ദിനം പ്രതി ലോഡ് കണക്കിന് തടി കയറ്റിയിറക്ക് നടന്നിരുന്നതാണ്. ഇവിടെയെല്ലാമായി ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: