തലശ്ശേരി: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരി ബാലികയെ വശീകരിച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത അധ്യാപകനെ വിവിധ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു. ആലക്കോട് തിമിരി കല്ലംകോട്ടെ പുളിക്കുന്നേല്‍ ജോസ് ജോസഫാണ് (53) ശിക്ഷിക്കപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (2) (എഫ്) പ്രകാരം പത്ത് വര്‍ഷം കഠിന തടവും 1 ലക്ഷം പിഴയും അനുഭവിക്കണം. പിഴയടച്ചാല്‍ സംഖ്യ ബാലികക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. സെക്ഷന്‍ 23 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 3 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പത്തായിരം രൂപ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.
2010 ലാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ഹിന്ദി പഠിക്കാനെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പതിവാക്കിയ അദ്ധ്യാപകന് ഒരിക്കല്‍ ബാലികയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പുതുതായി നിര്‍മ്മിക്കുന്ന വീട്ടിനകത്ത് കയറ്റി ബലാല്‍സംഗം ചെയ്തുവത്രെ. ഇതില്‍ പിന്നീട് മൂത്രമൊഴിക്കാന്‍ പ്രയാസപ്പെട്ട കുട്ടി വിവരം സഹപാഠിയോട് പറഞ്ഞതോടെയാണ് വിവരം പുറത്തായത്. പരിശോധിച്ച ഡോക്ടര്‍, കെമിക്കല്‍ വിദഗ്ദന് ഉള്‍പെടെ 20 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതില്‍ 3 പേര് കൂറുമാറിയിരുന്നെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റും കേസില്‍ നിര്‍ണ്ണായക തെളിവുകളായി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി .പി. ശശീന്ദ്രന്,അഡ്വ. എം. ജെ. ജോണ്സണ് എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത് ആലക്കോട് പോലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: