കഴക്കൂട്ടം : ഒഡീഷയില്‍ നിന്ന് വില്പനക്കെത്തിച്ച രണ്ടുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി. ഒഡീഷ സ്വദേശി ബാപുന്‍ നായിക് (23) ആണ് പിടിയിലായത്. കഴക്കൂട്ടം, മംഗലപുരം, മുരുക്കുംപുഴ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്കൂളുകളിലും കോളേജുകളിലും കഞ്ചാവ് വില്പന നടക്കുന്ന വിവരം ലഭിച്ച എക്സൈസ് സംഘം കഞ്ചാവ് വിതരണക്കാരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി 8 ന് ചില്ലറ വില്പനക്കായി ഇടനിലക്കാര്‍ക്ക് നല്‍കാനെത്തിയ ഒഡീഷ സ്വദേശിയെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിനു സമീപത്തു നിന്നുമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഘത്തിലെ ചില്ലറവില്പനക്കാരായ രണ്ടു യുവാക്കളെ കഴിഞ്ഞ ദിവസം മംഗലപുരം പോലീസ് പിടികൂടിയിരുന്നു. ടെക്നോസിറ്റിയിലെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ബാപുന്നായിക് സ്വദേശത്ത് പോയി വന്നപ്പോഴാണ് കഞ്ചാവ് എത്തിച്ചത്. ഒപ്പം യാത്ര ചെയ്യുന്ന സ്ത്രീകള്‍ വഴിയാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നതെന്ന് എക്സൈസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: