തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ തമിഴ് സാഹിത്യത്തില്‍ ഗവേഷണം നടത്തിയിരുന്ന ഉമാ മഹേശ്വരിക്ക് സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന് ചെയര്മാന് ജഡ്ജ്(റിട്ട) ഡോ പി.എന്‍. വിജയകുമാര്‍ മൂന്നുലക്ഷംരൂപ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായി. ഇടുക്കി യിലെ നല്ലതണ്ണി എസ്റ്റേറ്റില്‍ ഉമാമഹേശ്വരി എന്ന തമിഴ് ഗവേഷണ വിദ്യാര്‍ഥിനിക്കാണ് തുക അനുവദിച്ചത്. അന്തേവാസിയായിരുന്ന ഉമാ മഹേശ്വരി ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. സര്‍വകലാശാല ആശുപത്രി ചെലവിലേക്കും മറ്റുമായി അറുപതിനായിരം രൂപയാണ് അനുവദിച്ചത്. തുക അപര്യാപ്തമായതിനാലാണ് ഉമാ മഹേശ്വരി കമ്മീഷനെ സമീപിച്ചത്. തുടര്‍ന്നാണ് തോട്ടം തൊഴിലാളിയുടെ മകളായ പരാതിക്കാരിക്ക് മൂന്നുലക്ഷംരൂപ നഷ്ടപരിഹാരമായും ചികിത്സാചെലവിനും നല്‍കുന്നതിന് കമ്മീഷന് ചെയര്മാന് ഉത്തരവിട്ടത്. സര്‍വകലാശാലയില്‍ ഉമാ മഹേശ്വരിക്ക് അനുയോജ്യമായ ജോലി നല്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുന്നതിന് കമ്മീഷന് സിന്‍ഡിക്കേറ്റിനോട് ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: