വെള്ളറട: ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ഗുണ്ടകള്‍ കുരുന്തിയൂര്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രം അടിച്ചു തകര്‍ത്ത സംഭവം അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ശ്രമം. ഇതിനെതിരേ ഹിന്ദു ഐക്യവേദിയുടെ നേതൃത്യത്തില്‍ ഇന്നലെ വൈകുന്നേരം നെടിയാംകോട് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് കാര്യകാരി സദസ്യന്‍ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ ഇഎംഎസിന്റ കാലം മുതല്‍ തുടങ്ങിയതാണ്, മതന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ച് അവരുടെ പ്രീതി പിടിച്ചുപറ്റി അത് വോട്ടായി മാറ്റുവാന്‍ സിപിഎം കളിക്കുന്ന പൊറാട്ട് നാടകമാണ് അബലക്കള്ക്കു മേലുള്ള ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പാറശാല ആര്യശേരിമഠം മാണിഭദ്ര ക്ഷേത്രത്തില്‍ ഒരു കൂട്ടം മുസ്ലിം മത തീവ്രവാദികള്‍ കടന്ന് ക്ഷേത്ര ആചാരങ്ങളെ കളങ്കപ്പെടുത്തുവാന്‍ മദ്യം കഴിക്കുകയും കോഴിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ എത്തി ഇവരെ പോലീസില്‍ എല്‍പ്പിച്ചു.
കുന്നത്തുകാല്‍, കാരക്കോണം, പളുകല്‍, പരശുവയ്ക്കല്‍, ധനുവച്ചപുരം, അമരവിള, മഞ്ചവിളാകം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഭക്തജനങ്ങളാണ് നെടിയാംകോടിലേക്ക് എത്തിയത്. പ്രതികളെ പിടികൂടിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: