മാവേലിക്കര: ജില്ലയിലെ എടിഎം കവര്‍ച്ചയില്‍ പിടിക്കപ്പെട്ടവര്‍ ഗൂഗിളിനെയും റോബിന്‍ഹുഡ് സിനിമയേയും അവലംബിച്ചാണ് മോഷണശ്രമം നടത്തിയത്. ഗൂഗിളില്‍ വിവിധതരം കവര്‍ച്ചാ രീതികള്‍ സേര്‍ച്ച് ചെയ്തശേഷം പലതവണ പരിശീലനം നടത്തിയിട്ടാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.
പ്രതികളായ ബിപിന്‍ ജോണ്സണ്, ആഷിക്, ഗോകുല്‍ എന്നിവര്‍ ഇലക്ട്രോണിക്സില് പ്രവര്‍ത്തി പരിചയം ഉള്ളവരാണ്. ചില ഇംഗ്ലീഷ് സിനിമകളിലെ കവര്‍ച്ചാരംഗങ്ങള്‍ പലതവണ കണ്ട് മോഷണത്തില്‍ ആരീതിയും ഇവര്‍ അവലംബിക്കാറുണ്ട്.
മോഷണത്തിനായി ലേസര്‍ വിദ്യ ഉപയോഗിക്കാമെന്ന് ഇവര്‍ കണ്ടുപിടിച്ചു. ലേസര്‍വിദ്യ ഉപയോഗിച്ച് മോഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
ലേസര്‍ ടെക്നോളജി ഉപയോഗിക്കാനുള്ള എട്ട് ലക്ഷം രൂപ വില മെഷിന് വാങ്ങിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി ഇവര്‍ ബാംഗ്ലൂരില്‍ പോയി മെഷിന് കാണുകയും ചെയ്തു. നാലു വര്‍ഷമായി ഇവര്‍ മോഷണങ്ങളും പിടിച്ചുപറികളും നടത്തിവരുകയായിരുന്നു. ബൈക്കിലെത്തി സ്ത്രീകളുടെ കണ്ണില്‍ മുളകുപൊടി വിതറി മാല കവര്‍ന്ന കേസിലും, നിരവധി ബൈക്ക് മോഷണ കേസുള്‍പ്പടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷമാണ് ഇവര്‍ മോഷണം നടത്താറുള്ളതെന്നും പോലീസ് പറഞ്ഞു.
ബൈക്കില്‍ ഹെല്‍മെറ്റും കോട്ടും ധരിച്ച് കറങ്ങിനടന്ന് സ്ത്രീകളെ നിരീക്ഷിച്ച് കണ്ണില്‍ മുളകുപൊടി എറിഞ്ഞും തള്ളിതാഴെയിട്ടും ഭയപ്പെടുത്തിയുമാണ് ഇവര്‍ മാലകവര്ന്നിരുന്നത്. കൂടുതല്‍ പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇവര്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നത്. ബിബിന്‍ ജോണ്സണ് കക്കാഴം ഭാഗത്ത് പട്ടാപ്പകല്‍ സ്ത്രീമാത്രമുള്ള വീട്ടിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തുകയും വാതില്‍ തുറന്ന് നോക്കിയ സ്ത്രീയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. അമ്പലപ്പുഴ റെയില്‍വേ കോട്ടേഴ്സില് ജനാല കുത്തിത്തുറന്ന് ഫ്രിഡ്ജിന് മുകളിലിരുന്ന അഞ്ചു പവന്റെ മാലയും പഴ്സും കവര്‍ന്നതും ഇവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: