ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ മാലമോഷണശ്രമത്തിനിടെ മൂന്നു തമിഴ് സ്ത്രീകളെ വനിതാ പോലീസ് ഓടിച്ചിട്ട് പിടികൂടി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം.
രാവിലെ 10.30 മണിയോടുകൂടി ഭര്‍ത്താവ് അഡ്മിറ്റായതറിഞ്ഞ് എത്തിയ ആലപ്പുഴ ജില്ലയില്‍ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോമളപുരം വില്ലേജില്‍ നോര്‍ത്ത് ആര്യാട് പിഒയില്‍ വൃന്ദാവനം വീട്ടില്‍ സുകുമാരപണിക്കര്‍ ഭാര്യ പൊന്നമ്മ പണിക്കര്‍, വയസ്സ് 64 എന്നായാളുടെ ഒന്നര പവന് സ്വര്‍ണമാല പൊട്ടിച്ച് ഓടിയ മൂന്നു തമിഴ് സ്ത്രീകളെയാണ് ജനറല്‍ ആശുപത്രി പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയായ രേഖമ്മയുടെ അവസരോചിതമായ ഇടപെടല്‍ മൂലം പിടികൂടിയത്.
ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായ ഭര്‍ത്താവിന്റെ ചികിത്സക്കായി ഹെല്‍ത്ത് കാര്‍ഡ് പതിക്കുന്നതിനായി ഇന്‍ഷുറന്‍സ് കൗണ്ടറിന്റെ മുന്‍വശം എത്തിയസമയത്താണ് രണ്ടു രണ്ട് തമിഴ് സ്ത്രീകള്‍ പൊന്നമ്മപണിക്കരെ ഇടംവലം തിരിയാന്‍ അനുവദിക്കാത്തരീതിയില്‍ നിര്‍ത്തി കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമത്തെ സ്ത്രീ മാല പൊട്ടിച്ച് ഓടിയത്.
പൊന്നമ്മയുടെ നിലവിളി കേട്ടപ്പോള്‍ മാലപൊട്ടിച്ച് ഓടിയ തമിഴ് സ്ത്രീകളുടെ പുറകെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ രേഖമ്മ ഓടി അവരെ പിടികൂടി എയ്ഡ് പോസ്റ്റില്‍ എത്തിക്കുകയും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമാണുണ്ടായത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയാണ് രേഖമ്മ.
മുത്തുമാരി, വേളാങ്കണ്ണി, സെല്‍വി എന്നീ തമിഴ് സ്ത്രീകളാണ് മാല പൊട്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: