മടിക്കൈ കമ്മാരന് ഓര്‍മയായി. 60 വര്‍ഷം നീണ്ട സാമൂഹ്യരാഷ്ട്രീയരംഗത്തെ അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിന് തിരശീല വീണു. സ്വന്തം രാഷ്ട്രീയനിലപാടുകളില്‍ ഉറച്ചുനിന്നപ്പോഴും എതിര്‍പക്ഷത്തുള്ളവരോട് സൗഹൃദവും സ്നേഹവും പങ്കുവയ്ക്കാന്‍ കഴിഞ്ഞതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് പിടിച്ചുപറ്റാന്‍ കമ്മാരന് കഴിഞ്ഞു. പൊതുപ്രവര്‍ത്തനരംഗത്ത് വലിയൊരു നഷ്ടമാണ് ഈ ദേഹവിയോഗം ഉണ്ടാക്കിയത്.
കാസര്‍കോട് ജില്ലയ്ക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടമാണ് കമ്മാരേട്ടനെ വ്യത്യസ്തനാക്കിയത്. ജില്ലാ കേന്ദ്രത്തില്‍ നീണ്ടുനിന്ന സത്യഗ്രഹസമരം അധികാരികളുടെ കണ്ണുതുറപ്പിച്ചു. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അനിവാര്യമാണെന്ന പൊതുതത്വം സ്വജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ഭങ്ങള്‍ ഒട്ടേറെ ഉണ്ടായിരുന്നു. പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് എന്നെന്നും ചെവികൊടുക്കുകയും അവരോടൊപ്പം സമരമുഖങ്ങളില്‍ നിറസാന്നിദ്ധ്യമായി നിലകൊള്ളുകയും ചെയ്തു.
അവകാശസമരവേദികളില് കമ്മാരന് ജ്വാലിച്ചുനിന്നു. ഒരിക്കല്‍ ബിജെപി സംസ്ഥാന കമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയത് വലിയൊരു കെട്ട് ഫയലുമായാണ്. തുറന്നപ്പോള്‍ കണ്ടത് 25 ല്‍പരം നിവേദനങ്ങള്‍. എല്ലാം ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍. അന്ന് അദ്ദേഹം ഏഴുമന്ത്രിമാരെ കണ്ട് നിവേദനം നല്കി. ജനകീയപ്രശ്നങ്ങളോട് ഒരിക്കലും മുഖം തിരിഞ്ഞുനിന്നിട്ടില്ല. അവ പരിഹരിക്കുന്നതുവരെ ഏതറ്റംവരെ പോകാനും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനും അദ്ദേഹം മടികാട്ടിയില്ല.
തെറ്റുകളെ എതിര്‍ക്കുന്നതില്‍ മുഖം നോക്കിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ശരിയായ ദിശയിലേക്ക് നയിച്ചത് പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. ആത്മവിശ്വാസവും ആത്മാഭിമാനവും പകര്‍ന്നുകൊടുത്തു. ധീരമായ നേതൃത്വവും അചഞ്ചലമായ നിലപാടും അണികള്‍ക്ക് ആവേശം പകര്‍ന്നു. കാസര്‍കോട് ചെല്ലുമ്പോഴെല്ലാം കമ്മാരേട്ടന്റെ സാന്നിധ്യം പ്രചോദനമായി എനിക്ക് അനുഭവപ്പെട്ടിരുന്നു.
അനാരോഗ്യം അവസാനനാളുകളില്‍ വല്ലാതെ അലട്ടിയപ്പോഴും പൊതുവിഷയങ്ങളിലുള്ള ഇടപെടലുകളില്‍ ഒട്ടും കുറവുവരുത്തിയില്ല. ഒരാഴ്ചമുമ്പ് സ്വകാര്യ ആശുപത്രിയില്‍വച്ച് കാണുകയുണ്ടായി. സ്വയം എഴുന്നേറ്റിരിക്കാന്‍പോലും വയ്യാതെ അവശനായി കിടക്കുകയായിരുന്നു. എന്നെ കണ്ടമാത്രയില്‍ സര്‍വശക്തിയും സമാഹരിച്ച് എഴുന്നേറ്റിരിക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടു. ഞാന്‍ ആശ്വസിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വരുമ്പോള്‍ തല ഉയര്‍ത്തിയെങ്കിലും ബഹുമാനിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
അവസാനനാളുകളില്പോലും പ്രസ്ഥാനത്തോടുകാട്ടിയ വിധേയത്വവും ആദരവും പ്രതേ്യകം സ്മരണീയമാണ്. അവസാനശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി ചിന്തിക്കുകയും ശബ്ദിക്കുകയും ചെയ്ത ആ മഹാത്മാവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: