പാനൂര്‍: സിപിഎം ബൈക്ക് റാലിയില്‍ അകമ്പടിയായി ആംബുലന്‍സ്. ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്കിന്റെ പേരില്‍ ഇറക്കിയ ആംബുലന്‍സ് പൂര്‍ണ്ണമായും അലങ്കരിച്ച് നമ്പര്‍ പ്ലേറ്റ് അടക്കം മറച്ചാണ് റാലിയില്‍ ഉപയോഗിച്ചത്. ജീവന്‍രക്ഷ വാഹനമായും മറ്റും ഉപയോഗിക്കേണ്ട ആംബുലന്‍സ് നിയമംലംഘിച്ച് റാലിയില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തിനു കാരണമായി. കെട്ടിടത്തിനു മുകളില്‍ നിന്നും ബൈക്ക് റാലി വീക്ഷിച്ചവരാണ് ആംബുലന്‍സിന്റെ ബീക്കണ്‍ലൈറ്റ് ശ്രദ്ധിച്ചത്.പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും അങ്ങിനെ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധ്യമാകുമെന്നിരിക്കെ പോലീസും സിപിഎമ്മിനു പിന്തുണ നല്‍കുന്നതായാണ് ആക്ഷേപം. സിപിഎം ഏരിയാ സമ്മേളനത്തിന്റെ ബാനറുകളും സ്റ്റിക്കറുകളും സ്ഥാപിച്ചതിനാല്‍ വാഹനമെന്തെന്ന് ആര്‍ക്കും മനസിലായില്ല. നിയമവിധേയമല്ലാത്ത തരത്തില്‍ ഭരണഹുങ്കില് മൂന്നുപേരെ ബൈക്കില്‍ കയറ്റിയും ഹെല്‍മറ്റ് ധരിക്കാതെയുമാണ് റാലിയില്‍ പ്രവര്‍ത്തകര്‍ അണിനിരന്നതും. പാനൂര്‍ എസ്ഐ.ഷൈജിത്തും സംഘവും സുരക്ഷയ്ക്കായി റാലിയുടെ പിന്നില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: