എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പഞ്ചായത്തോഫീസിനു സമീപത്ത് താത്ക്കാലികമായി പ്രവര്‍ത്തിക്കുന്ന ശൗചാലയം പൊട്ടി ഒഴുകുന്നുവെന്ന പരാതിയിന്മേല് ജില്ലാ കളക്ടര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും.
കഴിഞ്ഞ കുറേ ദിവസങ്ങളായി ശൗചാലയത്തില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് ഇന്നലെ പഞ്ചായത്തധികൃതര്‍ നടത്തിയ പരിശോധനയില്‍ ശൗചാലയത്തിന്റെ ടാങ്ക് പൊട്ടി ഒഴുകുന്നതായി കണ്ടെത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് സംഭവം ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നുവെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു.
ഇന്നലെ ഉച്ചക്ക് പഞ്ചായത്ത് കമ്മറ്റി നടക്കുന്നതിനിടെ ഒരംഗത്തിന് ദുര്‍ഗന്ധം മൂലം ബോധക്ഷയം ഉണ്ടായതാണ് പഞ്ചായത്തിന്റെ ഇടപെടലിന് വഴിയൊരുക്കിയത്. ദേവസ്വം ബോര്‍ഡ് വക ശൗചാലയമാണിത്.
തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു രൂപക്ക് കരാര്‍ നല്കുന്ന ശൗചാലയത്തില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് ലേലം ചെയ്യുന്നതെന്നും പരാതിയുണ്ട്. ഈ ശൗചാലയത്തോട് സമീപം സ്കൂള്‍, ഗണപതി ക്ഷേത്രം സബ് ട്രഷറി, ബാങ്ക്, പഞ്ചായത്താഫീസ്, ടെലിഫോണ്‍ എക്സേഞ്ച്, തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്സ് യൂണിറ്റ്, രണ്ട് താത്കാലിക ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സ്വീവേജ് പ്ലാന്റിന്റെ പ്രവര്‍ത്തനമില്ലായ്മയാണ് ശൗചാലയത്തിലെ മാലിന്യം പഞ്ചായത്താഫീസിന് സമീപമുള്ള കൊച്ച് തോട്ടിലേക്ക് ഒഴുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
സ്വീവേജ് സമീപത്ത് തോട്ടിലേക്ക് മാലിന്യം ഒഴുകി പോകാനായി പൈപ്പ് സ്ഥാപിച്ചതായും കണ്ടെത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: