വില്ലങ്ങ്ടണ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ന്യൂസലിന്‍ഡ് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 240 റണ്‍സിന് വിന്‍ഡീസിനെ തോല്‍പ്പിച്ചു. ഒരുദിവസത്തില് കൂടുതല്‍ കളി ശേഷിക്കെയാണ് ആതിഥേയര്‍ വിജയം നേടിയത്. ആദ്യ ടെസ്റ്റിലും ന്യൂസിലന്‍ഡ് വിജയം കരസ്ഥമാക്കിയിരുന്നു.
444 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നാലാം ദിനം ചായയ്ക്ക് മുമ്പ് 203 റണ്‍സിന് പുറത്തായി.തുടര്‍ച്ചയായ പന്തുകളില്‍ അവസാന രണ്ട് വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സാന്ററാണ് വിന്‍ഡീസിന്റെ ഇന്നിങ്ങ്സ് അവസാനിപ്പിച്ചത്. സാന്റര്‍ 4.5 ഓവറില്‍ 13റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. നീല്‍ വാഗനര്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു. ടിം സൗത്തിക്കും ബൗള്‍ട്ടിനും രണ്ട് വിക്കറ്റ് ലഭിച്ചു.
വിന്‍ഡീസ് ബാറ്റിങ്ങ് നിരയില്‍ ആര്.എല്‍ ചെയ്സിന് മാത്രമെ പിടിച്ചുനില്ക്കാനായൊള്ളൂ. 64 റണ്‍സ് നേടിയ ചെയ്സ് ഒടുവില്‍ വാഗ്നര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
വാലറ്റനിരക്കാരായ റീഫര്‍ 29 റണ്‍സും റോച്ച് 32 റണ്‍സും നേടി. മറ്റ് ബാറ്റ്സ്മാന്മാരൊക്കെ അനായാസം കീഴടങ്ങി.
രണ്ടാം ഇന്നിങ്ങ്സില്‍ ന്യൂസിലന്‍ഡിനായി സെഞ്ചുറി നേടിയ റോസ് ടെയ്ലറാണ് കളിയിലെ കേമന്‍.
സ്കോര്‍: ന്യൂസിലന്‍ഡ്:373, 291, വിന്‍ഡീസ്:221,203.
പ്രതികരിക്കാൻ ഇവിടെ എഴുതുക: