പത്തനാപുരം: മലയോര മേഖലകളില്‍ കൈതചക്കയുടെ കൃഷി വ്യാപകമാകുന്നു. റബര്‍ പ്ലാന്റ് ചെയ്യുന്ന മേഖലയില്‍ ഇടവിളയായിട്ടാണ് കൈതകൃഷി ചെയ്യുന്നത്. കൈതചക്കയ്ക്ക് പ്രിയവും വിലയുമേറിയതോടെ മിക്ക കര്‍ഷകരും ഈ കൃഷിയിലേക്ക് മാറിയിരിക്കുകയാണ്. വിപണിയില്‍ ഒരു കിലോ കൈതചക്കയ്ക്ക് അന്‍പത് രൂപയാണ് വില. ഉഷ്ണമേഖലാ സസ്യമായ കൈത നീര്ചാലുള്ള മണ്ണില്‍ നന്നായി വളരുന്നു. മലയോര മേഖലയില്‍ ഏകര്‍ കണക്കിന് സ്ഥലത്താണ് കൈത കൃഷി ചെയ്തിരിക്കുന്നത്. കൈതചക്കയ്ക്ക് വിപണിയില്‍ പ്രിയം ഏറിയതോടെയാണ് മിക്ക കര്‍ഷകരും ഇതിലേക്ക് തിരിയാന്‍ കാരണം.മുവാറ്റുപുഴയില്‍ നിന്നുള്ളവര്‍ പത്തനാപുരം, പുനലൂര്‍ മേഖലയില്‍ എത്തി ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്തുവരുന്നു. റബര്‍ പ്ലാന്റ് ചെയ്ത് രണ്ട് വര്‍ഷം റബ്ബറിന്റെ പരിചരണം ചെയ്തു കൊണ്ട് കൈത ഇടവിളയായി ചെയ്യുന്നവരുണ്ട്. വാതം, കഫം എന്നിവയുടെ ശമനത്തിനും, ദഹനപ്രക്രിയ, സന്ധ്യ വാതമകറ്റാനും, ഹൃദ്രോഹ പ്രതിരോധത്തിനും കൈതചക്ക നല്ലതായതിനാല്‍ ഇവയുടെ വില വര്‍ധനവ് കര്‍ഷകര്‍ക്ക് സഹായകമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: