ന്യൂദല്‍ഹി: രാജ്യത്തെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ കാണാതാകുന്നതില് ആശങ്ക പ്രകടിപ്പിച്ച് പാക്കിസ്ഥാന് സുപ്രീം കോടതി. പാക്കിസ്ഥാനിലെ പ്രസിദ്ധ ക്ഷേത്രമായ കട്ടാസ് രാജ് ക്ഷേത്രങ്ങളിലെ കുളം വരണ്ടുണങ്ങുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി വിഗ്രഹങ്ങള്‍ കാണാതാകുന്നതിനെ കുറിച്ച് ആരാഞ്ഞത്.
പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ എക്സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ കോടതി ക്ഷേത്രമിരിക്കുന്ന പ്രാദേശിക ഭരണകൂടത്തിന്റെ അവഗണയെ കുറ്റപ്പെടുത്തി. ഈ അവഗണന ലോകമെമ്പാടുമുള്ള ജനങ്ങളില്‍ പാക്കിസ്ഥാനെ കുറിച്ച് അവഗണയുണ്ടാക്കാന് കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഭൂഗര്‍ഭജലത്തിന്റെ അപര്യാപ്തതയാണ് കുളം വരണ്ടുണങ്ങാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: