തിരുവനന്തപുരം: സര്‍വരിലും പരമാത്മാവ് സ്ഥിതിചെയ്യുന്നെന്നും അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരും സഞ്ചരിക്കുന്ന ക്ഷേത്രങ്ങളാണെന്നും യോഗാചാര്യന് ശ്രീ എം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത്ഭവനും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ ‘വിവേകാനന്ദദര്ശവനും സമകാലീന ഭാരതവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര മനസ്സുള്ള സന്ന്യാസിയായിരുന്നു വിവേകാനന്ദന്. മതവും സേവനവും ഒന്നാണെന്ന സങ്കല്‍പ്പത്തെ സ്വാമി ഭാരതത്തില്‍ തിരിച്ചുകൊണ്ടുവന്നു. കാറല്‍മാര്‍ക്സ് ഇംഗ്ലണ്ടില്‍ സാമൂഹ്യവിപ്ലവം ഉണ്ടാകുമെന്ന് വിശ്വാസിച്ചിരുന്നെങ്കിലും ആദ്യം റഷ്യയിലായിരിക്കും ഇത് സംഭവിക്കുന്നതെന്ന് വിവേകാനന്ദന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരുന്നു. പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഭാരത സംസ്കാരം പരിചയപ്പെടുത്തി കൊടുക്കുന്നതിന് ഇന്ത്യന്‍ ഋഷിയെന്ന സ്ഥാനമാണ് ലോകം വിവേകാനന്ദന് കല്പിച്ചു നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന് മറ്റുള്ളവരെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട് അധികം കാലമായില്ല. അതേസമയം ലോകത്തിലെ എല്ലാവരും സുഖമായി ഇരിക്കണമെന്ന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട വേദങ്ങളില്‍ പറയുന്നു. മനുഷ്യനെ സേവിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുന്നു എന്നാണ് അര്‍ഥം. സോഷ്യലിസം പൂര്‍ണമാകണമെങ്കില്‍ ആത്മീയതയും കൂടി ചേരണമെന്ന് വിവേകാനന്ദന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. എ. സമ്പത്ത് എംപി മുഖ്യപ്രഭാഷണം നടത്തി. രാജീവ് ഇരിങ്ങാലക്കുട രചിച്ച ‘സ്വാമി വിവേകാനന്ദനും കേരളവും’ ശ്രീ എം ഭാരത്ഭവന്‍ മെംബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് നല്കി പ്രകാശിപ്പിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: