തലശ്ശേരി: എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. അന്യസംസ്ഥാനത്തെ മുപ്പതുകാരിയായ സുമതിയെ കാണാനില്ലെന്നാണ് പരാതി. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഒളിച്ചോടിയെന്നാണ് സൂചന. പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ തിങ്കളാഴ്ച മഹിളാമന്ദിരത്തിലെ താമസക്കാരികളായ മൂന്ന് യുവതികളുടെ വിവാഹം നടന്നിരുന്നു. ഈ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ രക്ഷപ്പെട്ടതായിരിക്കുമെന്നാണ് സംശയിക്കുന്നത്. തലശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു മാസം മുന്‍പ് കോടതി നിര്‍ദ്ദേശ പ്രകാരമാണ് യുവതിക്ക് മഹിളാമന്ദിരത്തില്‍ പ്രവേശനം ലഭിച്ചത്. ഹിന്ദിയും കന്നഡയും മാത്രമറിയുന്ന യുവതി നഗരത്തില്‍ അലഞ്ഞുനടക്കുന്നത് ശ്രദ്ധയില്‍ പെട്ട പോലീസാണ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: