മട്ടന്നൂര്‍: നഗരസഭയുടെ അപകട നിലയിലായ പഴയ ഷോപ്പിംഗ് കോംപ്ലക്സ് വ്യാപാരികള്‍ ഒഴിഞ്ഞു. ഇരുനിലകളിലായി 18 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല ഷോപ്പിംഗ് കോംപ്ലക്സാണ് വ്യാപാരികള്‍ ഒഴിഞ്ഞത്. രണ്ട് മാസം മുമ്പ് കനത്ത മഴയില്‍ കിഴക്കുഭാഗത്ത് ചുവരിന്റെ ഒരു ഭാഗം അടര്‍ന്നു വീണിരുന്നു. ചില വ്യാപാരികള്‍ കേസിനു പോയിരുന്നതിനാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കെട്ടിടം പൊളിച്ചുനീക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അനിതാ വേണു അറിയിച്ചു. ഷോപ്പിംഗ് കോംപ്ലക്സ് തീര്‍ത്തും അപകടനിലയിലെന്ന് നഗരസഭ കെട്ടിടവിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇവിടുത്തെ വ്യാപാരികള്‍ക്ക് പുനരധിവാസം ലക്ഷ്യമിട്ട് ഇതിന്റെ പിറകില്‍ മാര്‍ക്കറ്റ് സൈറ്റിലെ ടാക്സി സ്റ്റാന്റില്‍ 18 സെന്റ് സ്ഥലത്ത് നഗരസഭ പുതിയ ഷോപ്പിംഗ് മാള്‍ പണിതത്. പഴയ കോംപ്ലക്സിലെ ഒരു സ്ഥാപനം പുതിയ മാളിലും നാല് സ്ഥാപനങ്ങള്‍ ബസ് സ്റ്റാന്റ് കെട്ടിടത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: