കൊച്ചി: വിവാദമായ പാറ്റൂര്‍ ഭൂമിക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് 18ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. കേസ് റദ്ദാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ് നല്കിയ ഹര്‍ജിയിലാണ് ഈ നടപടി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുന്നതിനാണ് ജേക്കബ് തോമസിനെ വിളിച്ച് വരുത്തുന്നത്.
പാറ്റൂരില്‍ വാട്ടര്‍ അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് 12.75 സെന്റ് ഭൂമി ലഭ്യമാക്കിയെന്നാണ് വിജിലന്‍സ് കേസ്. ഈ കേസില്‍ ആരോപണവിധേയമായ ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: