മുട്ടം: അടിപിടി കേസില്‍ വാറണ്ട് പ്രതികളായ കോളേജ് വിദ്യാര്‍ഥികള്‍ ആള്‍മാറാട്ടം നടത്തി കോടതിയെ കബളിപ്പിച്ച് ജാമ്യമെടുത്തു. തട്ടിപ്പ് മനസിലാക്കിയ തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കൂട്ടുപ്രതികളേയും ജാമ്യക്കാരെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.
സംഭവം ഇങ്ങനെ: മുട്ടം എഞ്ചിനീയറിങ് കോളേജില്‍ 2016 ല്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്. കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ കോട്ടയം തൃപ്പാക്കല്‍ അഭിജിത്ത് കുമാര്‍, കല്ലൂര്‍ക്കാട് താന്നിക്കാപ്പാറയില്‍ വിഷ്ണു ടി.എസ്., കോഴിക്കോട് മുഹ്സിനാ മനസില്‍ മുനീഷ്, മുട്ടം വടശ്ശേരിയില്‍ ആല്ബിന് ജോസ് എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ നാല് വരെ പ്രതികളാണ്.
കോടതി സമന്‍സ് അയച്ചെങ്കിലും ഇവര്‍ കോടതിയില്‍ ഹാജരാകാന്‍ തയ്യാറായില്ല. ഇതോടെ കേസ് വാറണ്ടായി. ഇതിനിടെ മൂന്നാം പ്രതി മുനീഷ് ജോലിക്കായി വിദേശത്തേക്ക് പോയി. ജാമ്യമെടുത്തശേഷം പിന്നീടാണ് കോടതി സത്യം അറിയുന്നത്. അടിയന്തിരമായി നാല് പ്രതികളെയും ജാമ്യം നിന്ന മുട്ടം പുത്തന്‍പുരയ്ക്കല്‍ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കല്‍ ഫ്രാന്‍സിസ് എന്നിവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
പോലീസന്വേഷണത്തില്‍ ഒന്നാം പ്രതിയും വിദ്യാര്‍ത്ഥിയുമായ അഭിജിത്തിനെ മാത്രം പിടികൂടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അഭിജിത്തിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേഷന് വളഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ആള്‍മാറാട്ടം നടത്തി ഹാജരായത് ആരെന്ന് കണ്ടെത്താന്‍ പോലീസിനുമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: