തിരുവനന്തപുരം: സ്വാമി വിവേകാനന്ദന് തലസ്ഥാനത്തെത്തിയതിന്റെ സ്മൃതിയുണര്‍ത്തി ‘വിവേകാനന്ദവിജയം യുവജനറാലി രഥയാത്ര’ സംഘടിപ്പിച്ചു. ‘ഉണരുന്നഭാരതം ശ്രേഷ്ഠഭാരതം’ എന്ന പേരില്‍ അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റിയും ഭാരതീയ വിചാരകേന്ദ്രവും വിവേകാനന്ദ പഠനസമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാമി വിവേകാനന്ദന് തലസ്ഥാനത്തെ വള്ളക്കടവില്‍ വള്ളത്തില്‍ എത്തിച്ചേര്‍ന്നത് അതേപടി പുനഃരാവിഷ്കരിച്ചു.
വിവേകാനന്ദ വേഷധാരിയായ യുവാവിനെ വള്ളക്കടവ് ബോട്ട് ജെട്ടിയില്‍ വച്ച് തലസ്ഥാനനഗരിയിലെ മുതിര്‍ന്ന പൗരന് അഡ്വ കെ. അയ്യപ്പന്‍പിള്ള പുഷ്പഹാരം അണിയിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് വിഭാഗ് പ്രചാരക് കിരണ്‍, ജില്ലാ പ്രചാര്‍ പ്രമുഖ് എം.എസ്. ഗിരി, ബിജെപി മുന്‍ കൗണ്‍സിലര്‍ അശോക്കുമാര് എന്നിവര്‍ സ്വീകരിച്ചു.
പ്രത്യേകം തയ്യാറാക്കിയ വിവേകാനന്ദരഥത്തിലേക്ക് താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ അദ്ദേഹത്തെ ആനയിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിവേകാനന്ദരഥം ഈഞ്ചയ്ക്കല്‍ ജംഗ്ഷന്, കോട്ടയ്ക്കകം, പടിഞ്ഞാറേനട, വാഴപ്പള്ളി ജംഗ്ഷന്, തീര്‍ഥപാദമണ്ഡപം, നഗരസഭാകാര്യാലയം, വെള്ളയമ്പലം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് മുന്നില്‍ സമാപിച്ചു. കവടിയാറിലെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനം ശ്രീ. എം ഉദ്ഘാടനം ചെയ്തു.
അതിനിടെ വിവേകാനന്ദവിജയം യുവജനറാലി ആരംഭിച്ച വള്ളക്കടവില്‍ മാര്‍ക്സിസ്റ്റുകാര്‍ രഥയാത്രയെ അക്രമിക്കാന്‍ ശ്രമിച്ചു. സ്ഥലവാസികളും പോലീസും ഇടപെട്ടതോടെ അക്രമികള്‍ പിന്‍വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: