ഗുരുവായൂര്‍: ശീവേലി എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് മരിക്കാന്‍ ഇടയായ സംഭവത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധം രേഖപ്പെടുത്തി. കുത്തേറ്റ പാപ്പാനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കുന്നതിലും വിദഗ്ദ ചികിത്സ നല്‍കുന്നതിനും വീഴ്ച വരുത്തിയ ദേവസ്വം അധികാരികളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലും സമിതി പ്രതിഷേധിച്ചു.
കേവലം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്കി പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. ധാരാളം ആനകളുള്ള ഗുരുവായൂര്‍ ദേവസ്വം ശീവേലി എഴുന്നെള്ളിപ്പിന് പ്രശ്നക്കാരനായ ആനയെത്തന്നെ അയച്ചത് സംശയകരമാണ്. , ആനയുടെ കുത്തേറ്റ് പിടഞ്ഞ പാപ്പാന് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിന് ശ്രമിച്ചില്ല. ദേവസ്വം ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന്റെ പേരു പോലും അജ്ഞാതന്‍ എന്നു രേഖപ്പെടുത്തിയതും അങ്ങേയറ്റത്തെ ക്രൂരതയും മനുഷ്യത്വരഹിതവും നിരുത്തരവാദപരവുമായ നടപടിയാണ്. താലൂക്ക് പ്രസിഡണ്ട് അഡ്വ.കെ.എസ്.പവിത്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.ജഗന്നിവാസന്‍, ടി.പി.മുരളി, പി.വത്സലന്‍, പി.ആര്.നാരായണന്, ഹരിദാസ് കരുമത്തില്‍, പി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: