ചെന്നൈ: രാജസ്ഥാനില്‍ വെടിയേറ്റ് മരിച്ച തമിഴ്നാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. പെരിയപാണ്ഡ്യന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഒരു സ്വകാര്യ വിമാനത്തില്‍ ജയ്പൂരില്‍ നിന്നും അഹമ്മദാബാദ് വഴി ചെന്നൈയിലെത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി കെ. പളനിസാമിയും മുതിര്‍ന്ന നേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു.
വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിന്, ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്, ആഭ്യന്തരസെക്രട്ടറി നിരഞ്ജന് മാര്‍ഡി, പോലീസ് മേധാവി ടി.കെ. രാജേന്ദ്രന്, സിറ്റി പോലീസ് കമ്മീഷണര്‍ എ.കെ. വിശ്വനാഥന് തുടങ്ങി നിരവധി പേര് ആദരാഞ്ജലിയര്‍പ്പിച്ചു.
മൃതദേഹം പിന്നീട് ജന്മനാടായ തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയി. നഗരത്തില്‍ നടന്ന സ്വര്‍ണ്ണമോഷണവുമായി ബന്ധപ്പെട്ട് പെര്യപാണ്ഡ്യന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘം രാജസ്ഥാനിലെത്തിയത്. പാലി ജില്ലയില്‍ മോഷ്ടാക്കളുടെ ഒളി സ്ഥലം വളഞ്ഞപ്പോഴാണ് പോലീസിന് നേരെ വെടിയുതിര്‍ത്തത്. കഴിഞ്ഞമാസം ഒരു ജ്വല്ലറിയില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണ്ണമാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: