പോത്തന്‍കോട്: വെമ്പായം പഞ്ചായത്തിന്റെ പ്രധാന റോഡുകളില്‍ ഒന്നായ നന്നാട്ടുകാവ്-മരുതുംമൂട് റോഡ് വര്‍ഷങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ തകര്‍ന്ന നിലയിലാണ്. അധികാരികളോട് പരാതി പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. റോഡിന്റെ ദുരവസ്ഥ മുമ്പും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാം ശരിയാക്കാം എന്ന മറുപടി നല്കുന്ന അധികാരികള്‍ റോഡിന്റെ ദുരവസ്ഥ കാണാറില്ലന്നും ആക്ഷേപമുണ്ട്.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. യാത്രക്കാരുടെ നട്ടെല്ല് ഒടിയുന്ന തരത്തിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. അത്യാവശ്യ സര്‍വീസുകളും ഓട്ടോറിഷകളും ഇതിലെ യാത്രയ്ക്ക് വിളിച്ചാല്‍ എത്താറില്ലെന്നും നാട്ടുകാര്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസ് സര്‍വീസാകട്ടെ ദിനംപ്രതി രണ്ടുനേരം മാത്രമാണുള്ളത്.
പോത്തന്‍കോട് സിഗ്നല്‍ സംവിധാനവും ഗതാഗതനിയന്ത്രണവും തകിടം മറിഞ്ഞതോടെ നാട്ടുകാര്‍ കൂടുതലും ഇട റോഡുകളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഈ റോഡുകളുടെ നവീകരണം അത്യാവശ്യമാണ്. വെമ്പായത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അയിരൂപ്പാറ, ശ്രീകാര്യം ഭാഗങ്ങളിലേക്ക് പോകാന്‍ പോത്തന്‍കോട് ചുറ്റാതെ തന്നെ നന്നാട്ടുകാവ് മരുതുംമൂട് റോഡ് ഉപയോഗിക്കാനാകും. ഇപ്പോഴത്തെ റോഡിന്റെ അവസ്ഥ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. യാത്രക്കാര്‍ ദിനംപ്രതി കുഴികളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമാണ്.
എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണി ആരുചെയ്യും എന്നതിനെച്ചൊല്ലി തര്‍ക്കം തുടരുകയാണ്. ഏകദ്ദേശം പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ കൂടി കടന്ന് റോഡാണിത്. വാര്‍ഡ് മെമ്പര്‍മാരും നാട്ടുകാരും നിരവധിതവണ റോഡിന്റെ ശോചനീയ അവസ്ഥയെ അധികൃരെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് അധികാരികളും സ്ഥലം എംഎല്‍എയും മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയ ഇടപെടലുകളാണ് റോഡിന്റെ നവീകരണം തടസ്സപ്പെടുത്തുന്നതെന്നും ആരോപണമുണ്ട്. റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും ഓടകള്‍ വേണ്ടത്ര നിര്‍മിക്കാത്തതുമാണ് പ്രധാനമായും റോഡ് നശിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പൊതുമരാമത്ത് അധികൃതര്‍ ഇടപെട്ട് റോഡിന്റെ നവീകരണം എത്രയും പെട്ടെന്ന് നടത്തി യാത്രാദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: