കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പിഡിപി നേതാവ് അബ്ദുനാസര്‍ മദനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ആശങ്കാജനകമെന്ന് ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്.
കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് ശക്തമാകുമ്പോള്‍ ഈ സന്ദര്‍ശനം ഗൗരവമേറിയതാണ്. ഭീകരതയെ എതിര്‍ക്കുമെന്ന് പറയുമ്പോഴും പിഡിപി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പ്രേരണാസ്രോതസാണ് മദനി. ആട്ടിന്‍തോലിട്ട ചെന്നായയാണ് ലീഗ് എന്ന ആരോപണം ശരിവെക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ഫ്ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ മതമൗലികവാദികള്‍ നടത്തിയ ഭീഷണിയും അസഭ്യവര്‍ഷവും ലീഗ് കണ്ടില്ലെന്ന് നടിച്ചു. ആര്.ജെ. സൂരജ് എന്ന സോഷ്യല്‍ മീഡിയ പ്രവര്ത്തകന് നിലപാട് മാറ്റേണ്ടി വന്നപ്പോഴും പവിത്രന് തീക്കുനിക്ക് കവിത പിന്‍വലിക്കേണ്ടി വന്നപ്പോഴും ലീഗ് പ്രതികരിച്ചില്ല.
മാറാട് കൂട്ടക്കൊലയില്‍ തനിസ്വരൂപം കാണിച്ച ലീഗിന്റെ മുഖം മദനിയെ സന്ദര്‍ശിച്ചതിലൂടെ വീണ്ടും വ്യക്തമായെന്നും രഘുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: