കുമളി: മണ്ഡല വ്രതകാലമായതിനാല്‍ പച്ചക്കറി വിലയില്‍ വന്‍ കൊള്ള. നിത്യോപയോഗ സാധനങ്ങളായ ഉള്ളി ഉരുളക്കിഴങ്ങ്, സവോള, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ക്ക് തീപിടിച്ച വിലയാണ് കുമളി ഉള്‍പ്പെടെ കേരള അതിര്‍ത്തിയിലെ പട്ടണങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കയുന്നത്. തമിഴ്നാട്ടിലെ കമ്പത് നിന്ന് കേവലം ഇരുപത്തഞ്ച് കിലോമീറ്റര്‍ അകലെ കുമളിയില്‍ കായ്കറികള്‍ക്ക് മുപ്പത് ശതമാനം വരെ വിലവര്‍ദ്ധനവാണ് നിലനില്‍ക്കുന്നത്. കുമളിയില്‍ തന്നെ ഓരോ കടയിലും വിലയില്‍ വ്യത്യാസമുണ്ട്.
ഒരു കിലോ ബീന്‍സിന് തമിഴ്നാട്ടില്‍ 30 രൂപ ഈടാക്കുമ്പോള്‍ കേരള അതിര്‍ത്തികടന്നാല്‍ വില അമ്പതിലേക്ക് മാറുന്നു. സമാന സ്ഥിതിയാണ് ക്യാരറ്റ്, പടവലങ്ങ, പച്ചമുളക് തുടങ്ങിയ നിത്യ ഉപയോഗ കായ്കറികള്‍ക്ക്. ഇതോടൊപ്പം ചില വ്യാപാരികള്‍ ജിഎസ്ടിയുടെ പേരിലും സാധാരണക്കാരെ വഞ്ചിക്കുന്നതായി പരാതിയുണ്ട്. എന്നാല്‍ അളവുതൂക്ക വിഭാഗം ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഒരുവകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: