തൊടുപുഴ: അടിമാലിയിലെ രാജധാനി ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ വിധിപ്രസ്താവിക്കുന്നത് 28ലേക്ക് മാറ്റി.
തൊടുപുഴ അഡീഷണല്‍ സെഷന്‍സ്(4) കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു, മഞ്ചുനാഥ് എന്നിവരാണ് പ്രതികള്‍.
2015 ഫെബ്രുവരി 13ന് പുലര്‍ച്ചെയാണ് അടിമാലി രാജധാനി ലോഡ്ജ് നടത്തിപ്പുകാരനായ പാറക്കാട്ടില് കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷുമ്മ, ഭാര്യാമാതാവ് നാച്ചി എന്നിവരെ ലോഡ്ജിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മോഷണം പോയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളും സിസി ടിവി ദൃശ്യങ്ങളുമാണ് പ്രതികളെ കുടുക്കിയത്.
പതിനൊന്നു മാസത്തിനിടെ മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തു. 2017 മാര്‍ച്ച് 17ന് ആരംഭിച്ച വിസ്താരം നവംബര്‍ 24ന് ആണ് പൂര്‍ത്തിയായി. 55 സാക്ഷികളെ വിസ്തരിച്ച കോടതി, 50 രേഖകള്‍ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: